സലൂണുകൾ, ജിമ്മുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കുകയും പല പരമ്പരാഗത രീതികൾ നിരോധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ആറു ഗവര്‍ണറേറ്റുകളിലും സുരക്ഷാ വകുപ്പുകള്‍ നടത്തിയ വ്യാപകമായ റെയ്ഡുകളില്‍ 258 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന കുറ്റവാളികളുമാണ് പിടിയിലായത്.