മാര്‍ച്ച് 2 മുതല്‍ ജൂണ്‍ 25 വരെ ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,230 ആയി ഉയര്‍ന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. 12,179 പേര്‍ക്ക് പരിക്കേറ്റു.
പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് ഇറാൻ ഉയർത്തുന്ന ഭീഷണികൾ ചെറുക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും അമേരിക്കയും ആവശ്യപ്പെട്ടു.
