ജിദ്ദ – ഉത്തര ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ കുര്‍ദു യുവാവിന്റെ ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംഘര്‍ഷത്തിലേര്‍പ്പെട്ട ഭാര്യമാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാവിനും ഭാര്യമാരിലൊരാളുടെ ഇടിയും തൊഴിയും അടിയും കിട്ടി. കുടുംബ കലഹത്തെ തുടര്‍ന്ന് രണ്ടാം ഭാര്യ അയോധന കലാഭ്യാസിയെ പോലെ ആദ്യ ഭാര്യയെ നിര്‍ത്താതെ ഇടിക്കുകയും അടിക്കുകയും തൊഴിക്കുകയും നിലത്ത് തള്ളിയിട്ട് മര്‍ദിക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറി രക്ഷപ്പെടാന്‍ ശ്രമിച്ച ആദ്യ ഭാര്യയെ രണ്ടാം ഭാര്യ വിടാതെ പിന്തുടര്‍ന്ന് മര്‍ദനം തുടര്‍ന്നു. ഈ സമയത്ത് ഭര്‍ത്താവ് സമീപത്ത് നിര്‍മാണത്തിലുള്ള ഷെഡിന്റെ മേല്‍ക്കൂരയിലായിരുന്നു.

Read More

ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇസ്രായിലും ഹമാസും തമ്മില്‍ ഖത്തറില്‍ വെച്ച് നടത്തിയ ആദ്യ പരോക്ഷ ചര്‍ച്ചകള്‍ നിര്‍ണായക ഫലമില്ലാതെ അവസാനിച്ചതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഹമാസുമായി കരാറിലെത്താന്‍ ഇസ്രായിലി പ്രതിനിധി സംഘത്തിന് മതിയായ അധികാരമുണ്ടായിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Read More