ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ ആറ് ആഴ്ചയിലേറെയായി തുടരുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, തെക്കന്‍ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ആറ് പേര് കൊല്ലപ്പെട്ടതായി ലെബനോന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.




