Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; സംസ്ഥാനത്ത് 30 ലക്ഷത്തോളം പുതിയ അപേക്ഷകർ
    • നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിൻ സര്‍വീസ് ഉടന്‍
    • റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
    • വോട്ട് കൊള്ള: ബിഹാറിൽ പദയാത്രയുമായി രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്
    • മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ഇസ്രായില്‍-ഇറാന്‍ യുദ്ധം: നയതന്ത്ര പരിഹാരാമാരാഞ്ഞ് ഖത്തറും ബ്രിട്ടനും

    സഊദി നേതൃത്വത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഒരേ സമീപനം; നയതന്ത്ര ഇടപെടലുകള്‍ക്ക് സന്നദ്ധമായി ഒമാനും രംഗത്ത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 Gulf Iran Israel Latest Qatar War 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായിലിലെ റിഷോണ്‍ ലീസിയോണില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടം (ഫോട്ടോ:ഇസ്രായിലി ഫയര്‍ ആന്റ് റസ്‌ക്യു)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കുന്ന ഇസ്രായില്‍-ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഖത്തറും ബ്രിട്ടനും ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തിയ ഇരുവരും ഇസ്രാഈലിന്റെ ഇറാന്‍ ആക്രമണം വിലയിരുത്തി. സംഘര്‍ഷം ലഘൂകരിക്കാന്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് മറ്റ് രാഷ്ട്ര നേതാക്കളുമായി കൂടിയാലോചിക്കാനും നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കാന്‍ ഉടന്‍ ശ്രമങ്ങള്‍ അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ചര്‍ച്ച ചെയ്ത ഇരുവരും നയതന്ത്ര പരിഹാരത്തിനുള്ള ശ്രമം അടിയന്തിരമായി വേണമെന്നും അഭിപ്രായപ്പെട്ടു.

    കഴിഞ്ഞ ദിവസം ഖത്തറും കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലും ചര്‍ച്ചകള്‍ നടന്നിരുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. ഖത്തര്‍ പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയും കുവൈത്ത് പ്രധാനമന്ത്രി സബാഹ് അല്‍ഖാലിദ് അല്‍സബാഹുമായാണ് ചര്‍ച്ച നടത്തിയത്. ഖത്തറുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന മധ്യസ്ഥ പങ്കാളിത്തം വഹിച്ച രാഷ്ട്രം കൂടിയായിരുന്നു കുവൈത്ത്. മേഖലയിലെ പ്രശ്‌നങ്ങളില്‍ മുഖ്യപങ്കാളിത്തമുള്ള രാഷ്ട്രം കൂടിയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ സഊദിഅറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ നയതന്ത്ര പരിഹാരങ്ങള്‍ക്കായി ഒറ്റക്കെട്ടാണെന്ന് അല്‍അറേബ്യ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയ്ക്ക് സഊദിഅറേബ്യയുടെ ശക്തമായ ഇടപെടല്‍ ആവശ്യമായി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. സഊദി അറേബ്യയിലെ ഇന്‍ര്‍നാഷണല്‍ റിലേഷന്‍സിലെ ഡോ.സാലിം അല്‍യാമി ഉള്‍പ്പെടെ പ്രമുഖരെ ഉദ്ധരിച്ചാണ് സഊദിഅറേബ്യയുടെ ഇടപെടലിന്റെ പ്രധാന്യം വിശദീകരിക്കുന്നത്. സുഡാനില്‍ മധ്യസ്ഥത വഹിച്ചതും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചകളില്‍ ഇടപെട്ടതുമുള്‍പ്പെടെ സൗദി അറേബ്യയുടെ മുന്‍കാല നയതന്ത്ര വിജയങ്ങളെ പരമാര്‍ശിക്കുകയും ചെയ്യുന്നു. ആണവ കര്‍മ്മ പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനുമായുള്ള മധ്യസ്ഥതയില്‍ പങ്കുവഹിച്ച ഒമാനും തങ്ങളുടെ പുതിയ സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ടെലിഫോണ്‍ ആശയവിനിമയത്തില്‍ ഇസായില്‍-ഇറാന്‍ സംഘര്‍ഷം പരിഹരിക്കാനും മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാനും നയതന്ത്ര ഇടപെലുകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്ന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അറിയിച്ചത്. സംഘര്‍ഷത്തിന്റെ ഭീതിയും വിനാശകരമായ പ്രത്യാഘാതങ്ങളും തടയുന്നതിനുള്ള ചര്‍ച്ചകളും സംഭാഷണവും ധാരണയും അടിയന്തിരമായി വേണമെന്നും ന്യായവും യുക്തവുമായ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ഒമാന്‍ സുല്‍ത്താന്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel - Iran War Kuwait Oman qatar Saudi Aabia War
    Latest News
    വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; സംസ്ഥാനത്ത് 30 ലക്ഷത്തോളം പുതിയ അപേക്ഷകർ
    13/08/2025
    നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിൻ സര്‍വീസ് ഉടന്‍
    13/08/2025
    റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
    13/08/2025
    വോട്ട് കൊള്ള: ബിഹാറിൽ പദയാത്രയുമായി രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്
    13/08/2025
    മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.