ലോകകപ്പ് ചരിത്രത്തിൽ അപൂർവമായി നടക്കുന്ന ഒരു റെക്കോർഡിന് നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വഴിയൊരുക്കുകയാണ്. ഒരു മത്സരം പോലും വിജയിക്കാതെ, കളിച്ച മൂന്ന് കളികളും സമനിലയാക്കി രണ്ട് ടീമുകൾ അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടാനുള്ള സാധ്യതയാണ് ഇപ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്.
അക്കാലത്തും ദൃഢമായ രാഷ്ട്രീയ നിലപാടുകളുള്ള ഒരാളായിരുന്നു സലിംകുമാർ. അടിയുറച്ച കെ.എസ്.യു. പ്രവർത്തകൻ. സൗഹൃദങ്ങളുടെയോ പദവിയുടെയോ പ്രശസ്തിയുടേയോ പേരിൽ തന്റെ ബോധ്യങ്ങൾ സലിംകുമാർ മറച്ചുപിടിച്ചിരുന്നില്ല. മാല്യങ്കര കോളേജ് അക്കാലത്ത് എസ്.എഫ്.ഐ.യുടെ ശക്തികേന്ദ്രമാണ്. അവിടെ കെ.എസ്.യു.ക്കാരനായി നിൽക്കുന്നതിൽ ലാഭമൊന്നുമില്ലായിരുന്നു. സലിംകുമാർ അത്തരം നഷ്ടങ്ങളെ വകവച്ചതേയില്ല; അന്നും പിന്നീടും.
