മധ്യപൂര്‍വദേശത്തെ യുദ്ധം കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താനുള്ള ഒരു മറയായി ഇസ്രായില്‍ ശ്രമിക്കുന്നതായി തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫിദാന്‍ ആരോപിച്ചു.
ഗാസയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ വേര്‍തിരിക്കുന്ന രേഖക്ക് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
