Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    • ലോക പരിസ്ഥിതി ദിനം: ജിദ്ദയിൽ ഐ.സി.എഫ്. മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍മാര്‍ക്കും ആണവ ശാസ്ത്രജ്ഞര്‍ക്കും അന്ത്യോപചാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് ജനസാഗരം

    തെഹ്‌റാന്‍ – ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന്‍ പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന്‍ പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്‌കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    മധ്യ തെഹ്റാനിലെ ഇങ്കിലാബ് ചത്വരത്തില്‍ നിന്ന് വിലാപയാത്ര പുറപ്പെട്ട് 11 കിലോമീറ്റര്‍ അകലെയുള്ള ആസാദി ചത്വരത്തിലേക്ക് പോയി. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ ആസാദി ചത്വരത്തിന്റെ മധ്യഭാഗത്ത് വലിയ ഗോപുരം ഉണ്ട്.
    പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും റെവല്യൂഷനറി ഗാര്‍ഡ്സിനു കീഴിലെ ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡര്‍ ഇസ്മായില്‍ ഖാആനിയും ഇറാന്‍ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവായ അലി ഷംഖാനിയും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായി ദൃശ്യങ്ങള്‍ കാണിച്ചു. ഇസ്രായിലിന്റെ ആക്രമണത്തില്‍ ഷംഖാനിക്ക് പരിക്കേറ്റതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


    ജൂണ്‍ 13 ന് പുലര്‍ച്ചെ ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അപ്രതീക്ഷിത ആക്രമണത്തോടെയാണ് ഇസ്രായില്‍ യുദ്ധം ആരംഭിച്ചത്. ആദ്യ ആക്രമണങ്ങളില്‍ സായുധ സേനയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മുഹമ്മദ് ബാഖിരി. റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഹുസൈന്‍ സലാമി, റെവല്യൂഷനറി ഗാര്‍ഡ്ിന്റെ എയ്റോസ്പേസ് ഡിവിഷന്‍ കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെ എന്നിവരുള്‍പ്പെടെ പ്രമുഖ സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടു.

    ബാഖിരിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഇറാന്‍ മാധ്യമ സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകയായ മകള്‍ ഫെരേഷ്‌തെയും കൊല്ലപ്പെട്ടിരുന്നു.
    യുദ്ധത്തിന്റെ ആദ്യ ദിവസമായ ജൂണ്‍ 13 ന് കൊല്ലപ്പെട്ട റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഹുസൈന്‍ സലാമിയുടെയും ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാം മേധാവി അമീര്‍ അലി ഹാജിസാദെയുടെയും മയ്യിത്തുകളായിരുന്നു വിലാപ യാത്രയില്‍ മുന്നിലുണ്ടായിരുന്നത്.
    ഇറാനിലെ ഇസ്രായില്‍ ആക്രമണങ്ങളില്‍ 627 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. യുദ്ധത്തില്‍ ഇറാനില്‍ നൂറുകണക്കിന് സാധാരണക്കാര്‍ ഉള്‍പ്പെടെ 1,000 ലേറെ പേര്‍ കൊല്ലപ്പെട്ടതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. 56 സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചതായി മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


    തങ്ങളുടെ ആണവ കേന്ദ്രങ്ങളെയും മുതിര്‍ന്ന നേതാക്കളെയും ലക്ഷ്യമിട്ടാണ്
    ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇറാന്‍ പറയുന്നു. എട്ട് ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും 30 ലേറെ സൈനിക കമാന്‍ഡര്‍മാരെയും 11 ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിതായും ഇസ്രായില്‍ അവകാശപ്പെടുന്നു.


    ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇസ്രായിലില്‍ ഇറാന്‍ ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ സൈനിക കേന്ദ്രങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യോമാക്രമണം ആരംഭിച്ച് 12 ദിവസങ്ങള്‍ക്ക് ശേഷം ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 21-22 രാത്രിയില്‍ ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ശക്തമായ ആക്രമണം നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Commanders Iran NuclearScientists Tribute
    Latest News
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025
    മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    28/06/2025
    ലോക പരിസ്ഥിതി ദിനം: ജിദ്ദയിൽ ഐ.സി.എഫ്. മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.