ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന് പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന് പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
Tuesday, March 31
Breaking:
- തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
- ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
- എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
- അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന് വിദേശ മന്ത്രാലയം
- തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്
