Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    • നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    • അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    • ഇസ്രായിലി-അമേരിക്കന്‍ ബന്ദിയെ ഹമാസ് വിട്ടയച്ചു
    • വൈദ്യുതി മുടങ്ങിയതിന് സൗദി ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കിയത് 15.8 കോടി റിയാല്‍ നഷ്ടപരിഹാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഫലസ്തീൻ തെരുവുകളിലൂടെ അവർ മടങ്ങി വരുന്നു, സ്വന്തം വീടുകളിൽ പാർക്കാനുള്ള സന്തോഷത്തോടെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/01/2025 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – പതിനഞ്ചു മാസമായി നിലക്കാതെ മുഴങ്ങിയ വെടിയൊച്ചകളും ബോംബാക്രമണങ്ങളും അവസാനിച്ചതോടെ ആയിരക്കണക്കിന് ഫലസ്തീനി അഭയാര്‍ഥികള്‍ സ്വന്തം വീടുകളിലേക്കും പ്രദേശങ്ങളിലേക്കും മടങ്ങാന്‍ തുടങ്ങി. വീടുകളിലേക്ക് മടങ്ങുന്ന അഭയാര്‍ഥികളെ കൊണ്ട് ഗാസയിലെ പ്രധാന റോഡുകള്‍ തിങ്ങിനിറഞ്ഞു. കാല്‍നടയായും വാഹനങ്ങളിലും ട്രക്കുകളിലും സാധനങ്ങള്‍ വഹിച്ചുകൊണ്ടാണ് അഭയാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നത്. ഗാസ സിറ്റിയില്‍ നിന്ന് ഉത്തര ഗാസ ഭാഗങ്ങളിലേക്കാണ് കാര്യമായും അഭയാര്‍ഥികള്‍ മടങ്ങുന്നത്.

    മൂന്നു മണിക്കൂറോളം വൈകി ഇന്ന് രാവിലെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നത്. ഇതിന് അര മണിക്കൂര്‍ മുമ്പു തന്നെ വെടിയൊച്ചകളും വ്യോമാക്രമണങ്ങളും നിലച്ചതായി ഗാസ നിവാസികളും മെഡിക്കല്‍ വൃത്തങ്ങളും പറഞ്ഞു. വെടിനിര്‍ത്തല്‍ ആരംഭിക്കേണ്ടിയിരുന്ന ജി.എം.ടി സമയം 06.30 നും അത് പ്രാബല്യത്തില്‍ വന്ന ജി.എം.ടി സമയം 09.15 നും ഇടയില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കരാറിന്റെ ഭാഗമായി വിട്ടയക്കപ്പെടുന്ന ആദ്യത്തെ മൂന്ന് ബന്ദികളുടെ പേരുകള്‍ അടങ്ങിയ പട്ടിക ഹമാസ് കൈമാറാതിരുന്നതാണ് കാലതാമസത്തിന് ഇടയാക്കിയതെന്ന് ഇസ്രായില്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങളാണ് കാലതാമസത്തിന് ഇടയാക്കിയതെന്ന് ഹമാസ് പറഞ്ഞു. ഈ കാരണങ്ങള്‍ ഹമാസ് വ്യക്തമാക്കിയില്ല. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് മുമ്പ് മധ്യസ്ഥര്‍ 48 മണിക്കൂര്‍ ശാന്തത അഭ്യര്‍ച്ചിരുന്നു. എന്നാല്‍ സമയപരിധി അവസാനിക്കുന്നതുവരെ ഇസ്രായില്‍ ആക്രമണം തുടര്‍ന്നതിനാല്‍ വിട്ടയക്കപ്പെടുന്ന ബന്ദികളുടെ പേരുകള്‍ അടങ്ങിയ പട്ടിക കൈമാറല്‍ ദുഷ്‌കരമാക്കുകയായിരുന്നെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ceasefire Gaza Palastine
    Latest News
    മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “
    12/05/2025
    നിര്‍മിത ബുദ്ധി പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി
    12/05/2025
    അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ഖത്തര്‍
    12/05/2025
    ഇസ്രായിലി-അമേരിക്കന്‍ ബന്ദിയെ ഹമാസ് വിട്ടയച്ചു
    12/05/2025
    വൈദ്യുതി മുടങ്ങിയതിന് സൗദി ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കിയത് 15.8 കോടി റിയാല്‍ നഷ്ടപരിഹാരം
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.