അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നല്കുമെന്ന് വിലയിരുത്തിയാണ് ഗവർണർമാരുടെ തീരുമാനം എന്ന് അറിയുന്നു. ആഴ്ചകൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവരെ ഇന്നത്തെ വിരുന്നിനായി ക്ഷണിച്ചത്. ഇതിൽ ഒരാഴ്ച മുമ്പ് ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവർണറാണ്. പിന്നാലെ മറ്റു ഗവർണർമാരും പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.