കൊച്ചി: ബസ് കാത്തിരിക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരപരുക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര, സത്താര്‍ ഐലന്‍ഡ് കൈത്തറ ശ്യാമോന്റെ ഭാര്യ ആശ (34) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് മുനമ്പം ബസാറില്‍ മകള്‍ ശിവാത്മിക (6) നോടൊപ്പം ബസ്സ് കാത്ത് നില്‍ക്കവെയാണ് സമീപത്ത് നിര്‍മ്മാണം നടക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും സിമന്റ് ഇഷ്ടിക ആര്യയുടെ തലയില്‍ വീണത്. നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗം മൂടാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഷീറ്റ് കാറ്റത്ത് പറന്നുപോകാതിരിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് സിമന്റ് ഇഷ്ടികയാണ് താഴേക്ക് പതിച്ചതെന്ന് കരുതുന്നു. ഗുരുതരാവസ്ഥയില്‍ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. നിസാര പരുക്കുകളോടെ ശിവാത്മികയെ കുഴുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
Thursday, July 16
Breaking:
- മെസി താലോലിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിയുടെ എതിരാളിയായി എത്തുമ്പോൾ
- മിന്നൽപ്പിണറായി അർജന്റീന, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
- കൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
- മെസ്സി കളിച്ചപ്പോൾ ജയിച്ചു, പക്ഷേ റഫറി ‘ഫേവറിറ്റ്’ അല്ല; ഇംഗ്ലണ്ട് – അർജന്റീന സെമിയിലെ റഫറിക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം
- മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
