Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    • സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    • ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    • ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    • ഇറാൻ നടത്തിയത് പ്രതീകാത്മക ആക്രമണം, ഖത്തർ സഹോദര രാജ്യമെന്നും വിശദീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    അമേരിക്ക ചൈനയുമായി യുദ്ധത്തിന്? ശക്തമായ സൂചനയുമായി പ്രതിരോധ സെക്രട്ടറി

    മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികൾ പ്രതിരോധ ബഡ്ജറ്റ് വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിംഗപ്പൂരിൽ നടന്ന പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു ഹെഗ്‌സെത്തിന്റെ ഭീഷണി.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സിംഗപ്പൂർ: ചൈനക്കെതിരെ സൈനിക നീക്കത്തിനുള്ള ശക്തമായ സൂചനയുമായി യു.എസ് പ്രതിരോധ സെക്രട്ടറിയും പെന്റഗൺ തലവനുമായ പീറ്റ് ഹെഗ്‌സെത്ത്. അയൽരാഷ്ട്രങ്ങളുമായുള്ള ചൈനയുടെ പെരുമാറ്റം ലോകം വീക്ഷിക്കുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ യുദ്ധത്തിന്റെ വഴി നോക്കേണ്ടി വരുമെന്നും ഹെഗ്‌സെത്ത് പറഞ്ഞു.

    മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികൾ പ്രതിരോധ ബഡ്ജറ്റ് വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിംഗപ്പൂരിൽ നടന്ന പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു ഹെഗ്‌സെത്തിന്റെ ഭീഷണി. ഉച്ചകോടിയിൽ ചൈനയുടെ പ്രതിരോധ മന്ത്രി പങ്കെടുത്തിരുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ചൈന ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് അത് നോക്കിയിരിക്കാനോ അവഗണിക്കാനോ കഴിയില്ല. അയൽരാഷ്ട്രങ്ങളോടുള്ള ചൈനയുടെ പെരുമാറ്റം ലോകത്തിന് ഉണരാനുള്ള വിളിയാണ്. അത്യന്താപേക്ഷിതവുമാണ്.’ ഹെഗ്‌സെത്ത് പറഞ്ഞു.

    ‘പ്രതിരോധത്തിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ സഖ്യകക്ഷികളോടും പങ്കാളികളോയും ആവശ്യപ്പെടുകയാണ്. പ്രതിരോധത്തിനു വേണ്ടിയുള്ള നമ്മുടെ ചെലവഴിക്കൽ നാം ഇന്ന് നേരിടുന്ന ഭീഷണികൾ കൂടി പരിഗണിച്ചുള്ളത് ആയിരിക്കണം. കാരണം, തടഞ്ഞുവെക്കുക എന്നത് അത്ര ചെലവു കുറഞ്ഞ കാര്യമല്ല.’

    യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടങ്ങിവച്ച ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പീറ്റ് ഹെഗ്‌സെത്തിന്റെ ഭീഷണി. ചൈനക്കെതിരെ ഏർപ്പെടുത്തിയ പകരച്ചുങ്കം തൽക്കാലത്തേക്ക് മരവിപ്പിക്കാനുള്ള അമേരിക്കൻ തീരുമാനം പ്രശ്‌നം ലഘൂകരിച്ചിട്ടുണ്ടെങ്കിലും ചർച്ചകൾ മുന്നോട്ടുപോയിട്ടില്ല. ഇരുരാഷ്ട്രങ്ങളുടെയും തലവൻമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചയിലാണ് ഇനി പ്രതീക്ഷയെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഈയിടെ പറഞ്ഞിരുന്നു.

    ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ പ്രവർത്തനങ്ങൾ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും നാവിക സ്വാതന്ത്ര്യത്തിനും വ്യോമഗതാഗതത്തിനും ഭീഷണിയാകുന്നുവെന്നുമാണ് അമേരിക്കയുടെ ആരോപണം. തായ്വാനിനടുത്തുള്ള തങ്ങളുടെ സൈനിക പ്രവർത്തനങ്ങളിലൂടെ ചൈന അമേരിക്കക്ക് വ്യക്തമായ സന്ദേശമാണ് നൽകുന്നത് എന്നും വിലയിരുത്തലുണ്ട്. അമേരിക്കയുമായി ഏതു വിധത്തിലുള്ള യുദ്ധത്തിനും തയാറാണെന്ന് ഈ വർഷം മാർച്ചിൽ ചൈന പ്രഖ്യാപിച്ചിരുന്നു: ‘യുഎസ് ആഗ്രഹിക്കുന്നത് യുദ്ധമാണെങ്കിൽ, അത് ഒരു താരിഫ് യുദ്ധമായാലും, ഒരു വ്യാപാര യുദ്ധമായാലും അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമായാലും, അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്’ എന്നായിരുന്നു ട്രംപിന്റെ പകരച്ചുങ്ക നയത്തിനെതിരെ അമേരിക്കയിലെ ചൈനീസ് എംബസി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    China Pentago Pete Hegseth Reciprocal Tariff US China war സൈനിക നീക്കം
    Latest News
    സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    23/06/2025
    സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    23/06/2025
    ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    23/06/2025
    ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    23/06/2025
    ഇറാൻ നടത്തിയത് പ്രതീകാത്മക ആക്രമണം, ഖത്തർ സഹോദര രാജ്യമെന്നും വിശദീകരണം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version