Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 30
    Breaking:
    • ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാര്‍ ലോകത്തിന് ഗുണകരമാകുമെന്ന് ഇറാന്‍ പ്രസിഡന്റ്
    • ഭാര്യ കാമുകനോടൊപ്പം കിടപ്പുമുറിയില്‍; വസ്ത്രം ധരിക്കാന്‍ പോലും സമയം നല്‍കാതെ വിവാഹം നടത്തി ഭര്‍ത്താവ്
    • ചളി നിറഞ്ഞ കുന്നിൻ ചരിവിൽ സാരി ജീവരക്ഷാ വള്ളിയായി; നേപ്പാൾ പ്രളയദുരന്തത്തിൽ നിന്ന് 21 തമിഴ്‌നാട് തീർത്ഥാടകർക്ക് അത്ഭുത രക്ഷപ്പെടൽ
    • ധൃതിപിടിച്ച് കേരള എന്നത് ‘കേരളം’ എന്നാക്കേണ്ട
    • വ്യാജ രേഖ നിര്‍മ്മാണം: ബഹ്റൈനിൽ ഇറാന്‍ പൗരന് പത്തു വര്‍ഷം തടവും നാടുകടത്തലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ചളി നിറഞ്ഞ കുന്നിൻ ചരിവിൽ സാരി ജീവരക്ഷാ വള്ളിയായി; നേപ്പാൾ പ്രളയദുരന്തത്തിൽ നിന്ന് 21 തമിഴ്‌നാട് തീർത്ഥാടകർക്ക് അത്ഭുത രക്ഷപ്പെടൽ

    VaheedBy Vaheed30/08/2026 World Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നേപ്പാൾ-തിബറ്റ് അതിർത്തിക്കടുത്തുള്ള മലയോര പാതയിൽ പ്രളയജലവും കൂറ്റൻ പാറക്കെട്ടുകളും പാഞ്ഞെത്തിയപ്പോൾ, ചളി നിറഞ്ഞ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ഇട്ടുകൊടുത്ത ഒരു സാരിയാണ് പ്രായമായ തീർത്ഥാടകരുടെ ജീവൻ രക്ഷിച്ചത്. വലിയ ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ട 21 അംഗ സംഘം വെള്ളിയാഴ്ച രാത്രിയാണ് കാഠ്മണ്ഡുവിൽ നിന്ന് ചെന്നൈയിൽ തിരിച്ചെത്തിയത്. ബസ്സിൽ നിന്ന് പുറത്തുചാടിയ ശേഷം ചളിയും മുള്ളുനിറഞ്ഞ കുറ്റിക്കാടുകളും കയറി ഒന്നര ദിവസത്തോളം രക്ഷാപ്രവർത്തകർക്കായി കാത്തിരുന്നാണ് ഇവർ ജീവൻ നിലനിർത്തിയത്.

    എന്നാൽ ഇവർ സഞ്ചരിച്ചിരുന്ന മൂന്ന് ബസ്സുകളുടെ വ്യൂഹത്തിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചും, ചെന്നൈയിൽ നിന്നുള്ള 49 പേരടങ്ങുന്ന വേറൊരു തീർത്ഥാടക സംഘത്തെക്കുറിച്ചും ഇതേവരെ വിവരമൊന്നും ലഭ്യമായിട്ടില്ല. ചെന്നൈ വേളച്ചേരി സ്വദേശികളായ നാവു കബീർദാസും ഭാര്യ വിജയ ഭുവനേശ്വരിയും തങ്ങൾക്ക് പുനർജന്മം ലഭിച്ച അനുഭവം പങ്കുവെച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുംഭകോണം ആസ്ഥാനമായുള്ള ഏജൻസി ഏർപ്പാടാക്കിയ മൂന്ന് ബസ്സുകളിലായി റസുവ വഴി യാത്ര ചെയ്ത 57 അംഗ സംഘത്തിലായിരുന്നു ഇവർ. ചളിയിൽ കുടുങ്ങിയതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന രണ്ടാമത്തെ ബസ് അറ്റകുറ്റപ്പണികൾക്കായി കുറച്ചുസമയം നിർത്തിയിട്ടിരുന്നു. ആ ഏതാനും മിനിറ്റുകളാണ് തങ്ങളുടെ ജീവൻ രക്ഷിച്ചതെന്ന് ഭുവനേശ്വരി പറഞ്ഞു. “പെട്ടെന്നാണ് ബോംബ് പൊട്ടുന്നതുപോലെ വലിയൊരു ശബ്ദം കേട്ടത്. തുടർന്ന് വാനിന് മുകളിലേക്ക് കല്ലുകൾ വീഴാൻ തുടങ്ങി. ഡാം തുറന്നുവിട്ടതുപോലെ പ്രളയജലം പാഞ്ഞെത്തി,” കബീർദാസ് ഓർത്തെടുത്തു.

    തങ്ങളുടെ തൊട്ടുപിന്നിലുണ്ടായിരുന്ന ബസ് മറിയാൻ തുടങ്ങിയത് കണ്ടതായി ഭുവനേശ്വരി പറഞ്ഞു. അപകടം തിരിച്ചറിഞ്ഞ നേപ്പാളി ഡ്രൈവർ എല്ലാവരോടും പുറത്തിറങ്ങി മുകളിലേക്ക് ഓടാൻ ആവശ്യപ്പെട്ട ശേഷം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. യാത്രക്കാരും ഡ്രൈവറെ പിന്തുടർന്നു.

    50 വയസ്സിന് മുകളിൽ പ്രായമുള്ള 21 അതിജീവിതർക്ക് ഒരു നിലയുടെ ഉയരമുള്ള ചളി നിറഞ്ഞ കുന്നിൻചെരിവ് കയറേണ്ടിവന്നു. കയറുന്നതിനിടെ ഇവർ പലതവണ തെന്നിവീണു. എന്നാൽ കുന്നിൻ മുകളിലെത്തിയ പൂങ്കൊടി എന്ന സ്ത്രീ, തന്റെ സ്വെറ്റർ ധരിച്ച ശേഷം ഉടുത്തിരുന്ന സാരി അഴിച്ച് താഴേക്ക് എറിഞ്ഞുകൊടുത്തു.

    “ഞങ്ങൾ ആ സാരിയിലും അവിടെയുണ്ടായിരുന്ന ഒരു കേബിളിലും മുറുകെ പിടിച്ച് മുകളിലേക്ക് കയറി,” ഭുവനേശ്വരി പറഞ്ഞു. “അവസാനം ഒരു സ്ത്രീക്ക് മാത്രം കയറാൻ കഴിഞ്ഞില്ല. അവർ സാരി അരയിൽ കെട്ടി, മുകളിലുണ്ടായിരുന്നവർ ചേർന്ന് അവരെ വലിച്ച് മുകളിലേക്ക് കയറ്റുകയായിരുന്നു- തീർത്ഥാടകരിൽ ഒരാളായ സത്യ പറഞ്ഞു.

    “കൊടുങ്കാറ്റുപോലെ പാറകളും ചളിയും 70 മുതൽ 80 അടി വരെ ഉയരത്തിൽ സുനാമി തിരമാല പോലെ ഞങ്ങൾക്ക് നേരെ ഉരുണ്ടുവന്നു. ഇംഗ്ലീഷ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ചയായിരുന്നു അത്,” തട്ടുകടക്കടുത്തുള്ള ചളി അപ്പോഴേക്കും യാത്രക്കാരുടെ കണങ്കാൽ വരെ എത്തിയിരുന്നു. ബസ്സിന്റെ ഡ്രൈവർ ഭാഗത്തു കൂടിയാണ് ആളുകൾ പുറത്തുകടന്നത്. “മല കയറാൻ വഴിയൊന്നും ഉണ്ടായിരുന്നില്ല. നാലടി മുന്നോട്ട് കയറിയാൽ അഞ്ചടി താഴേക്ക് തെന്നിപ്പോകും,” സത്യ കൂട്ടിച്ചേർത്തു.

    സായുധ പോലീസ് ക്യാമ്പിലെത്തിയ സംഘത്തിന് കുടിവെള്ളവും ബിസ്ക്കറ്റും ലഭിച്ചു. മൊബൈൽ സിഗ്നൽ ലഭിച്ച ഫോണുകളിലൂടെ ഇവർ തങ്ങളുടെ ചിത്രം തമിഴ്‌നാട്ടിലേക്ക് അയച്ച് സുരക്ഷിതരാണെന്ന് അറിയിച്ചു. മലകയറ്റത്തിനിടെ ചളിയിൽ കുടുങ്ങി സഹായത്തിനായി കൈവീശുന്ന ഒരാളെ കണ്ടതായും ഇവർ രക്ഷാപ്രവർത്തകരെ അറിയിച്ച് അയാളെ രക്ഷിപ്പിച്ചു എന്നും ഭുവനേശ്വരി പറഞ്ഞു.

    പിറ്റേന്ന്, ഹെലികോപ്റ്റർ മാർഗ്ഗമുള്ള ഒഴിപ്പിക്കൽ കേന്ദ്രത്തിലെത്താൻ ഇവർ മുള്ളുനിറഞ്ഞ വഴികളിലൂടെ മൂന്ന് മണിക്കൂറോളം നടന്നു. “അല്പമൊന്ന് ശ്രദ്ധ തെറ്റിയാൽ 50 അടി താഴേക്ക് പതിക്കും,” കബീർദാസ് പറഞ്ഞു. “ഒരു ഘട്ടത്തിൽ ഞങ്ങൾ തെറ്റായ വഴിയിലൂടെ പോയി. ഒരു നേപ്പാൾ സ്വദേശിയാണ് ഞങ്ങളെ ശരിയായ വഴി കാണിച്ചുതന്നത്. താഴേക്ക് ഇറങ്ങി മറ്റൊരു ദിശയിലേക്ക് കയറേണ്ടി വന്നു. മുകളിലേക്ക് കയറുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു താഴേക്ക് ഇറങ്ങുന്നത്.”

    തുടർന്ന് സൈനിക ഹെലികോപ്റ്ററിൽ സുരക്ഷിതസ്ഥാനത്തെത്തിച്ച ഇവരെ കാഠ്മണ്ഡു, ന്യൂഡൽഹി വഴി ചെന്നൈയിൽ എത്തിച്ചു. ചിലർക്ക് പാസ്‌പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടിരുന്നു. “ഞങ്ങളോടൊപ്പം സഞ്ചരിച്ചിരുന്ന വാഹനം തൊട്ടുപിന്നിൽ പ്രളയജലത്തിൽ ഒലിച്ചുപോയി,” ഒരു അതിജീവിതൻ പറഞ്ഞു. നേപ്പാൾ സർക്കാരിനും നേപ്പാൾ സൈന്യത്തിനും ഇന്ത്യൻ എംബസിക്കും തമിഴ്‌നാട് സർക്കാരിനും നന്ദി അറിയിച്ച അവർ, ഇതൊരു അത്ഭുതകരമായ തിരിച്ചുവരവാണെന്ന് കൂട്ടിച്ചേർത്തു.

    വളവിലെ ഒരു ത്രികോണാകൃതിയിലുള്ള സ്ഥലത്ത് ബസ് കിടന്നതിനാലാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് തിരുച്ചിറപ്പള്ളി സ്വദേശിയായ ശിവരഞ്ജിനി പറഞ്ഞു. പ്രളയതരംഗം എതിർവശത്തുള്ള പാറയിൽ ശക്തമായി അടിച്ച് മാറിപ്പോകുകയായിരുന്നു. തുടർന്ന് 21 പേരും ഓരോരുത്തരായി പുറത്തിറങ്ങി മല കയറി രക്ഷപ്പെടുകയായിരുന്നു.

    തമിഴ്‌നാട്ടിൽ നിന്ന് 400-ലധികം ആളുകൾ നേപ്പാളിലേക്ക് പോയിട്ടുണ്ടെന്നും അതിൽ 90 പേരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും തമിഴ്‌നാട് മന്ത്രി എ. രാജ്മോഹൻ പറഞ്ഞു. മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ ആധവ് അർജുന, രാജ്മോഹൻ, കെ. തെന്നരശ്, ആർ. വിനോദ് എന്നിവർ ഏകോപന പ്രവർത്തനങ്ങൾക്കായി ന്യൂഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കാണാതായവരെ കണ്ടെത്താനും രേഖകൾ നഷ്ടപ്പെട്ട അതിജീവിതരെ സഹായിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സർക്കാർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Flood Nepal Tamil Nadu
    Latest News
    ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാര്‍ ലോകത്തിന് ഗുണകരമാകുമെന്ന് ഇറാന്‍ പ്രസിഡന്റ്
    30/08/2026
    ഭാര്യ കാമുകനോടൊപ്പം കിടപ്പുമുറിയില്‍; വസ്ത്രം ധരിക്കാന്‍ പോലും സമയം നല്‍കാതെ വിവാഹം നടത്തി ഭര്‍ത്താവ്
    30/08/2026
    ചളി നിറഞ്ഞ കുന്നിൻ ചരിവിൽ സാരി ജീവരക്ഷാ വള്ളിയായി; നേപ്പാൾ പ്രളയദുരന്തത്തിൽ നിന്ന് 21 തമിഴ്‌നാട് തീർത്ഥാടകർക്ക് അത്ഭുത രക്ഷപ്പെടൽ
    30/08/2026
    ധൃതിപിടിച്ച് കേരള എന്നത് ‘കേരളം’ എന്നാക്കേണ്ട
    30/08/2026
    വ്യാജ രേഖ നിര്‍മ്മാണം: ബഹ്റൈനിൽ ഇറാന്‍ പൗരന് പത്തു വര്‍ഷം തടവും നാടുകടത്തലും
    30/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.