Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • സൗദിയില്‍ ബിനാമി ബിസിനസ്: പ്രതികള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും
    • ജിസാൻ കെഎംസിസി: പ്രവാസി കെയർ പദ്ധതി ഊർജിതമാക്കാൻ കൗൺസിൽ മീറ്റ്
    • ക്യാപ്റ്റൻ കൂൾ ഇനി ധോണിക്ക് സ്വന്തം, പേരിന് ട്രേഡ്മാർക്കെടുക്കാനൊരുങ്ങി ​താരം
    • വാര്‍ത്ത വായിക്കുമ്പോള്‍ ബോംബിങ്; ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ പതറാത്ത ധൈര്യത്തിന് ആദരം
    • ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ഗാസയിലെങ്ങും അതിശക്തമായ വ്യോമാക്രമണങ്ങള്‍: 79 പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസയിലെ വീടിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ ഗാസയിലെ ആശുപത്രിയില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ സൈന്യം അഴിച്ചുവിട്ട ഏറ്റവും ശക്തമായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 79 പേര്‍ രക്തസാക്ഷികളായി. ഇതില്‍ ഏഴു പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സഹായത്തിന് കാത്തുനിന്ന സാധാരണക്കാരായിരുന്നു. ദക്ഷിണ ഗാസയിലാണ് ഇസ്രായില്‍ ആദ്യമായി ശക്തമായ ആക്രമണം നടത്തിയത്. ഇവിടെ 22 പേര്‍ കൊല്ലപ്പെട്ടു.

    ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള അല്‍മവാസിയില്‍, ബിര്‍ സനൂനിനും അല്‍ശാഇറിനും സമീപം അഭയാര്‍ഥികള്‍ കഴിഞ്ഞ തമ്പ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാന്‍ യൂനിസിന് കിഴക്ക് ശൈഖ് നാസിര്‍ പ്രദേശം ലക്ഷ്യമിട്ടുള്ള മറ്റൊരു വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. റഫക്ക് വടക്ക് പടിഞ്ഞാറുള്ള റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സഹായങ്ങള്‍ക്കു വേണ്ടി കാത്തുനിന്ന അഞ്ച് സാധാരണക്കാരും കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ മുമ്പ് ഉണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഗാസ സിറ്റിയില്‍ കാഴ്ചകള്‍ കൂടുതല്‍ ദാരുണമായിരുന്നു. ഇവിടെ വിവിധ പ്രദേശങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടു. അല്‍തുഫാഹ്, അല്‍സൈതൂന്‍, അല്‍സബ്ര എന്നിവിടങ്ങളിലെ ബുസ്താന്‍, ജരാദ, അല്‍അശി കുടുംബങ്ങളുടെ വീടുകള്‍ക്കു നേരെ ഇസ്രായില്‍ വിമാനങ്ങള്‍ ബോംബോക്രമണം നടത്തി. ആക്രമണങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായി. അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടറുകളാക്കി മാറ്റിയ സ്‌കൂളുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. അല്‍ഹുരിയ സ്‌കൂള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു. അല്‍സൈതൂണ്‍ ഡിസ്ട്രിക്ടിലെ മറ്റൊരു സ്‌കൂളും അല്‍ഹജര്‍ സ്ട്രീറ്റ്, അല്‍സാവിയ മാര്‍ക്കറ്റ് തുടങ്ങിയ ജനവാസ മേഖലകളും ഇസ്രായില്‍ സൈന്യം ആക്രമിച്ചു.

    വാദി അല്‍അറായിസ് സ്ട്രീറ്റില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഏതാനും ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അല്‍അഖ്സ സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും നെറ്റ്‌സാരിം പ്രദേശത്തു നിന്നും രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
    വടക്കന്‍ ഗാസ മുനമ്പില്‍ 27 പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ജബാലിയ നഗരത്തിലാണ്.

    ജബാലിയ അല്‍നസ്ലയില്‍ അല്‍സാദിഖ് കുടുംബത്തിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ഹലാവ സ്‌കൂള്‍ ലക്ഷ്യമിട്ടും ഇസ്രായില്‍ സൈന്യം ആക്രമണം നടത്തി. ഇവിടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 15 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓള്‍ഡ് ഗാസ സ്ട്രീറ്റിലുണ്ടായ വ്യോമാക്രമണങ്ങളിലും ഏതാനും പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കുകള്‍ക്കുകയും ചെയ്തു.


    കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലെ ആശുപത്രികളില്‍ 88 രക്തസാക്ഷികളെ എത്തിച്ചതായും 365 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴു മുതല്‍, ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 56,500 ആയി ഉയര്‍ന്നു. 1,33,419 പേര്‍ക്ക് പരിക്കേറ്റു. 2025 മാര്‍ച്ച് 18 മുതല്‍ മാത്രം 6,175 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 21,378 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airstrikes Casualties Gaza
    Latest News
    സൗദിയില്‍ ബിനാമി ബിസിനസ്: പ്രതികള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും
    30/06/2025
    ജിസാൻ കെഎംസിസി: പ്രവാസി കെയർ പദ്ധതി ഊർജിതമാക്കാൻ കൗൺസിൽ മീറ്റ്
    30/06/2025
    ക്യാപ്റ്റൻ കൂൾ ഇനി ധോണിക്ക് സ്വന്തം, പേരിന് ട്രേഡ്മാർക്കെടുക്കാനൊരുങ്ങി ​താരം
    30/06/2025
    വാര്‍ത്ത വായിക്കുമ്പോള്‍ ബോംബിങ്; ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ പതറാത്ത ധൈര്യത്തിന് ആദരം
    30/06/2025
    ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.