അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസിന് തെക്ക് ഓസ്രീൻ, അഖ്റബ ഗ്രാമങ്ങൾക്കിടയിൽ മസ്ജിദും ഫലസ്തീനിയുടെ കാറും ജൂത കുടിയേറ്റക്കാർ കത്തിച്ചു. ഇസ്രായിൽ ജനത നീണാൾ വാഴട്ടെ, ജൂതന്മാരുടെ രക്തം വിലയേറിയതാണ് എന്നീ മുദ്രാവാക്യങ്ങൾ കുടിയേറ്റക്കാർ മസ്ജിദ് ചുവരുകളിൽ എഴുതിയതായി ജർമൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു
