വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ആപേക്ഷിക ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.
Saturday, March 7
Breaking:
- യുഎഇ ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി
- ബഹ്റൈനില്‍ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരലുകള്‍ നിരോധിച്ചു
- ഇറാന് ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് യു.എ.ഇ പ്രസിഡന്റ്
- സൗദിയ ദുബൈ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നു
- സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണശ്രമം; ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 10 ഡ്രോണുകൾ തകർത്തു
