വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ആപേക്ഷിക ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.
Saturday, March 7
Breaking:
- ഇറാനില്‍ 1,332 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്നിലെ ഇറാന് പ്രതിനിധി
- ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖാആനിയെ ഇറാന് വധിച്ചതായി റിപ്പോര്‍ട്ട്
- തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചു; കുവൈത്തില്‍ 13 പേര് അറസ്റ്റില്‍
- യുഎഇ ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി
- ബഹ്റൈനില്‍ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരലുകള്‍ നിരോധിച്ചു


