കഴിഞ്ഞ മാസാവസാനം മുതല്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയോടെ ഗാസയില്‍ ആരംഭിച്ച റിലീഫ് വിതരണ സംവിധാനം കൊടുംപട്ടിണി നേരിടുന്ന ഫലസ്തീനികള്‍ക്കുള്ള മരണക്കെണിയാണെന്ന് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റെഫ്യൂജീസ് പറഞ്ഞു. ഗാസ മുനമ്പില്‍ ഇരുപത് ലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയില്‍ അടുത്തിടെ സ്ഥാപിതമായ സഹായ സംവിധാനം മരണക്കെണിയാണ്. ഗാസയില്‍ ഭക്ഷണം ഒരു ആയുധമായി ഉപയോഗിക്കുന്നതായി ഇസ്താംബൂളില്‍ നടന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് വിദേശ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ലസാരിനി പറഞ്ഞു.
Thursday, July 30
Breaking:
- ഹോര്‍മുസ് കടലിടുക്ക് മാനേജ്മെന്റിനുള്ള ഒമാന്‍ നിര്‍ദ്ദേശം തള്ളിക്കളയുന്നതായി ഇറാന്
- നാല് ദിവസത്തെ ശാന്തതയ്ക്ക് ശേഷം പ്രത്യാക്രമണം കടുപ്പിച്ച് അമേരിക്കയും ഇറാനും; ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്
- ബലാത്സംഗവും കൊലപാതകവും: സൗദിയിൽ പ്രവാസിക്ക് വധശിക്ഷ നടപ്പാക്കി
- സാമ്പത്തിക കേസും പക്ഷാഘാതവും യാത്രാവിലക്കും തളർത്തിയ പ്രവാസിക്ക് രക്ഷകനായി എം.എ യൂസഫലി; ഹൈദരാബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി
- വ്ലോഗർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; അപകടനില തരണം ചെയ്തു, നാട്ടിലേക്ക് എത്തിക്കും
