കഴിഞ്ഞ മാസാവസാനം മുതല്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയോടെ ഗാസയില്‍ ആരംഭിച്ച റിലീഫ് വിതരണ സംവിധാനം കൊടുംപട്ടിണി നേരിടുന്ന ഫലസ്തീനികള്‍ക്കുള്ള മരണക്കെണിയാണെന്ന് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റെഫ്യൂജീസ് പറഞ്ഞു. ഗാസ മുനമ്പില്‍ ഇരുപത് ലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയില്‍ അടുത്തിടെ സ്ഥാപിതമായ സഹായ സംവിധാനം മരണക്കെണിയാണ്. ഗാസയില്‍ ഭക്ഷണം ഒരു ആയുധമായി ഉപയോഗിക്കുന്നതായി ഇസ്താംബൂളില്‍ നടന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് വിദേശ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ലസാരിനി പറഞ്ഞു.
Sunday, March 15
Breaking:
- ഉംറ വിസക്കാര്‍ ഏപ്രില്‍ 18ന് മടങ്ങണം- സൗദി ഹജ് മന്ത്രാലയം
- ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന് ഇഫ്താര്‍
- പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
- പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
- ഇറാന് ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
