2026 ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിലെ വമ്പൻ പോരാട്ടങ്ങൾക്ക് ശേഷം ഗ്രൂപ്പ് എ, ബി ഗ്രൂപ്പുകളിലെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്.
Browsing: fifa world cup 2026
ആറ് ഗോളുകൾ വീണ ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്
റഷ്യൻ ലോകകപ്പിലെ ആ സെമിഫൈനൽ പോരാട്ടം ഫുട്ബോൾ ആരാധകർ അത്ര വേഗമൊന്നും മറക്കാൻ ഇടയില്ല.
2026 ലോകകപ്പിലെ ആവേശകരമായ ആദ്യ റൗണ്ട് പോരാട്ടങ്ങൾ ബുധനാഴ്ചയോടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജോർദാൻ ഓസ്ട്രിയയുടെ മുന്നിൽ പൊരുതി കീഴടങ്ങി.
ലോകകപ്പ് ഗ്രൂപ്പ് ഐ പോരാട്ടങ്ങളിൽ സൂപ്പർ താരങ്ങളുടെ ഇരട്ട ഗോൾ മികവിൽ ഫ്രാൻസിനും നോർവേക്കും തകർപ്പൻ ജയം.
2022-ൽ ഖത്തറിലെ ലൂസേൽ സ്റ്റേഡിയത്തിൽ എവിടെയാണോ അവർ നിർത്തിയത്,
ഫിഫ ലോകകപ്പ്: തേരോട്ടം തുടരാൻ മെസ്സിയും സംഘവും, അരങ്ങേറ്റം കുറിക്കാൻ ജോർദാൻ
കാൻസാസ്- 1934ലെയും 38-ലെയും ഇറ്റലിയെ പോലെ 1958ലെയും 62ലെയും ബ്രസീലിനെ പോലെ ലോകകിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് അർജന്റീന ഈ ലോകകപ്പിലെ ആദ്യമത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ജെ യിലെ ആദ്യ പോരാട്ടത്തിൽ അർജന്റീന ആഫ്രിക്കൻ കുതിരകളായ അൾജീരിയയാണ് എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് അമേരിക്കയിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 2022 ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ മറികടന്ന് മൂന്നാം ലോകകിരീടം ചൂടിയ ആൽബിസെലെസ്റ്റുകൾ ഇത്തവണയും കിരീടം ഫേവറേറ്റുകളാണ്. ലയണൽ സ്കലോണിയുടെ കീഴിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അർജന്റീന ടീം ഇത്തവണ പരിചയസമ്പന്നരും യുവതാരങ്ങളും അണിനിരക്കുന്ന ടീമാണ്. മെസ്സിയെ കൂടാതെ ലൗതാരോ മാർട്ടിനെസ്, ജൂലിയൻ ആൽവരസ്, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക് അലിസ്റ്റർ, ഇറ്റാലിയൻ ക്ലബ്ബ് കോമോയുടെ സൂപ്പർതാരവും യുവതാരവുമായ നിക്കോ പാസ്, തിയാഗോ അൽമാഡ, വിൻസന്റ് ബാർകോ, ജിയൂലിയാനോ സിമിയോൺ, ലോ സെൽസോ, ക്രിസ്ത്യൻ റോമേറോ, നിക്കോളാസ് ഓട്ടമെന്റി, ലിസാൻഡ്രോ മാര്ട്ടിനെസ്സ്, അവസാന നിമിഷം ടീമിൽ ഇടം നേടിയ മാർക്കോ സെനെസി, മൊളീന, മോണ്ടിയൽ എന്നിവരുടെ കൂടെ സൂപ്പർ ഗോൾകീപ്പർ എമിലാനോ മാർട്ടിനെസും കൂടി ചേരുമ്പോൾ ഇത്തവണയും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും കഴിഞ്ഞ ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയും എല്ലാം ഹീറോയായ എയ്ഞ്ചൽ ഡി മരിയയുടെ അഭാവം ആരാധകർക്കിടയിൽ സംശയം ഉണർത്തുന്നുണ്ട്. ലെഫ്റ്റ് ബാക്ക് ടാഗ്ലിയാഫിക്കോയുടെ പരിക്കും തിരിച്ചടി നൽകുന്നു.
മറുഭാഗത്ത് 2014 ന് ശേഷം ലോകകപ്പ് വേദിയിൽ എത്തുന്ന അൾജീരിയ മികച്ച ഫോമിലാണ്. അവസാന 25 മത്സരങ്ങളിൽ രണ്ടു പരാജയം മാത്രമാണ് അൾജീരിയ നേരിട്ടത്. അതിലൊന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ്. മുൻ മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസ് തന്നെയാണ് ടീമിന്റെ നെടുംതൂൺ. അമിൻ ഗൗരി, മുഹമ്മദ് അമൗറ, അനിസ് ഹാഡ്ജ് മൂസ, നാദിർ ബെൻബൗലി എന്നിവർ അടങ്ങിയ അറ്റാക്കിങ് നിര എതിർ ടീമുകളുടെ പ്രതിരോധത്തിന് നിരന്തരം തലവേദനയാകും. അവസാന നാല് സൗഹൃദ മത്സരങ്ങളിൽ 12 ഗോളുകൾ അടിച്ചു കൂട്ടിയ ഇവർ ഒരൊറ്റ ഗോളു പോലും വഴങ്ങിയിട്ടില്ല എന്നത് ഇവരുടെ പ്രതിരോധത്തിന്റെ മികവും എടുത്ത് കാണിക്കുന്നു. റയാൻ എയ്റ്റ്-നൂരി, റാമി ബെൻസെബൈനി തുടങ്ങിയ താരങ്ങളാണ് പ്രതിരോധത്തിലെ പ്രതീക്ഷ. മധ്യ നിരയിലെഫാരെസ് ചൈബിയും ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ്.
ഗ്രൂപ്പ് ജെ യിലെ മറ്റൊരു മത്സരത്തിൽ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജോർദാൻ ഈ ലോകകപ്പിലെ കറുത്ത കുതിരകൾ എന്ന് വിശേഷിക്കപ്പെടുന്ന ഓസ്ട്രിയയെ നേരിടും. നാളെ രാവിലെ ഇന്ത്യൻ സമയം ഒമ്പതരക്ക് സാൻ ഫ്രാൻസിസ്കോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഫ്രഞ്ച് ക്ലബ്ബ് റെന്നെസിന് വേണ്ടി പന്ത് തട്ടുന്ന മൂസ തമാരിയാണ് ടീമിലെ പ്രധാനി.
മറുഭാഗത്ത് ഓസ്ട്രിയ സെന്റർ ബാക്ക് ഡേവിഡ് അലാബ, മാർസൽ സാബിസറ്റർ, റൊമാനോ ഷ്മിഡ് തുടങ്ങിയ താരങ്ങളാൽ ടീം ശക്തമാണ്.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ‘ഐ’ (Group I) പോരാട്ടത്തിൽ ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും എർലിംഗ് ഹാലണ്ടും ഇന്നിറങ്ങും.
ഫിഫ ലോകകപ്പ്: ബെൽജിയത്തിനെ കുരുക്കി ഈജിപ്ത്, ഇറാനും സമനില
വാഷിംഗ്ടൺ- ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി യിലെ ആദ്യ മത്സരത്തിൽ ശക്തരായ ബെൽജിയത്തിനെ സമനിലയിൽ കുരുക്കി ഈജിപ്ത്. ഗ്രൂപ്പ് ജി യിലെ മറ്റൊരു പോരാട്ടമായ ഇറാൻ – ന്യൂസിലാൻഡ് മത്സരവും സമനിലയിൽ കലാശിച്ചു. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ കേപ് വെർദെ സ്പെയിനിനേയും സൗദി അറേബ്യ ഉറുഗ്വേയെയും സമനിലയിൽ തളച്ചിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ 68 വർഷങ്ങൾക്ക് ശേഷമാണ് തുടർച്ചയായ നാല് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുന്നത്.
വാഷിംഗ്ടനിലെ സീറ്റിൽ സ്റ്റേഡിയത്തിൽ നടന്ന ബെൽജിയം – ഈജിപ്ത് വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് മടങ്ങിയത്. ഈജിപ്തിന് വേണ്ടി ഇമാം അസ്വർ ലക്ഷ്യം കണ്ടപ്പോൾ ബെൽജിയത്തിന്റെ ഗോൾ പിറന്നത് സെൽഫിലൂടെ ആയിരുന്നു. ഈജിപ്ഷ്യൻ റൈറ്റ് ബാക്കായ മുഹമ്മദ് ഹാനിയുടെ പിഴവിൽ നിന്നാണ് സെൽഫ് ഗോൾ പിറന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരു ടീമുകളും ഗോളിനായി നിരന്തരം ആക്രമങ്ങൾ നടത്തി. 20 മിനിറ്റിൽ പോസ്റ്റിന്റെ 20 വാര അകലെ നിന്ന് കൃത്യമായ സ്പേസ് കണ്ടെത്തിയ അസ്വർ ഷോട്ട് ഉതിർത്തത് ഗോൾകീപ്പർ തിബോ കോർട്ടോയെയും മറികടന്ന് വലയിൽ കയറിയതോടെ ഈജിപ്ത് മുന്നിലെത്തി. ഗോൾ തിരിച്ചടിക്കാനായി ആദ്യപകുതിയിൽ തന്നെ ബെൽജിയം നിരന്തരം ശ്രമിച്ചെങ്കിലും ഗോളുകൾ വന്നില്ലെന്നു മാത്രമല്ല, എതിരാളികളുടെ കൗണ്ടർ അറ്റാക്ക് തലവേദനയും സൃഷ്ടിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം അഴിച്ചുവിട്ട ഈജിപ്ത് പലതവണ ബെൽജിയം പോസ്റ്റിനെ വിറപ്പിച്ചു. ഇതിനിടയിൽ 55 മിനിറ്റിൽ അസ്വർ മറ്റൊരു ഗോൾ നേടി ടീമിന് വിജയം ഉറപ്പിക്കാനുള്ള അവസരം പാഴാക്കി. 65 മിനിറ്റിൽ ലുക്കാക്കൂ ഇറങ്ങിയതിനെ തൊട്ടുപിന്നാലെ ബെൽജിയത്തിന്റെ ഗോൾ വന്നു. മ്യൂനിയർ പോസ്റ്റിലേക്ക് നൽകിയ പന്തിനായി ലുക്കാക്കുവിന്റെ ശ്രമം ഫലം കാണുകയായിരുന്നു. താരത്തിന്റെ സാന്നിധ്യത്തിൽ യാസർ ഇബ്രാഹിമും ഹാനിയും പരിപ്രാന്തർ ആവുകയും ഹാനിയുടെ കാലിൽ തട്ടിയ പന്ത് ബെൽജിയത്തിനെ ബെൽജിയത്തിന് ഒപ്പം എത്തിക്കുകയായിരുന്നു. പിന്നീട് ഇരു ടീമുകളും വളരെ ശ്രദ്ധയോടെ പന്ത് കൈവശം വെച്ച് മത്സരത്തിന്റെ ഗതി മാറ്റിയതോടെ ഗോളുകൾ ഒന്നും വന്നില്ല.
ഇറാൻ – ന്യൂസിലാൻഡ് മത്സരം ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം അടിച്ചാണ് മടങ്ങിയത്. മത്സരത്തിൽ രണ്ടു തവണ ന്യൂസിലാൻഡ് മുന്നിലെത്തിയെങ്കിലും ഇറാൻ തിരിച്ചടിച്ച് വിലപ്പെട്ട പോയിന്റ് നേടി. കിവീസിനു വേണ്ടി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ( ഏഴാം മിനിറ്റ്, 54) ഇറാനിന് വേണ്ടി റാമിൻ റെസായിയൻ ( 32 മിനിറ്റ്), മുഹമ്മദ് മൊഹേബി (64 മിനിറ്റ്) എന്നിവരാണ് ലക്ഷ്യം കണ്ടത്


