ദോഹ – ഖത്തറില്‍ കഴിഞ്ഞ മാസം ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും നഷ്ടപരിഹാരം നല്കാനുമായി ഖത്തര്‍ അടിയന്തിര നടപടികള്‍ പ്രഖ്യാപിച്ചു. അപൂര്‍വ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശാനുസരണമാണ് ഈ നീക്കം. ജൂണ്‍ 23 ന് ഉണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ്യാനായി ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ അസാധാരണ യോഗം ചേര്‍ന്നു. ആഭ്യന്തര സുരക്ഷാ സേനാ കമാന്‍ഡറും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തു.
Tuesday, March 3
Breaking:
- എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
- യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട്
- യുഎഇയിലെ വിമാന യാത്രാ തടസ്സം: കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഷാർജയിൽ നിന്ന് മസ്കറ്റിലേക്കുള്ള ബസ് സർവീസുകൾ ഏർപ്പെടുത്തി ഒമാൻ ആസ്ഥാനമായുള്ള വിമാന കമ്പനികൾ
- മിസൈല്‍ തടയുന്നതിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
- ആഗോള വ്യോമയാന മേഖലക്ക് 2,600 കോടി ഡോളറിന്റെ നഷ്ടം
