ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അധികാര പരിധി സംബന്ധിച്ച ഇസ്രായിലിന്റെ അപ്പീലുകള്‍ പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷ ഐ.സി.സി ജഡ്ജിമാര്‍ നിരാകരിച്ചു. നീതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര ജുഡീഷ്യറിയുടെ നിശ്ചയാദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു. ഫലസ്തീന് പ്രദേശങ്ങളില്‍ നടന്നതായി സംശയിക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഐ.സി.സിയുടെ വിശാലമായ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷയും ജഡ്ജിമാര്‍ നിരാകരിച്ചതായി കോടതി വെബ്സൈറ്റ് പറയുന്നു.
Thursday, May 14
Breaking:
- റഹീം മോചനം അടുത്ത ആഴ്ച; ഇന്ത്യൻ എംബസി എമർജൻസി പാസ്പോർട്ട് തയ്യാറാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഊർജിത ശ്രമം
- 8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി
- ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള സാമ്പത്തിക സ്ഥിരതക്ക് പ്രധാനമെന്ന് വിദേശ മന്ത്രി
- വ്യാജ സൗദിവല്‍ക്കരണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ വിസകള്‍ റദ്ദാക്കി
- അന്താരാഷ്ട്ര മ്യൂസിയം ദിനം; പൊതുജനങ്ങൾക്ക് മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം
