ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അധികാര പരിധി സംബന്ധിച്ച ഇസ്രായിലിന്റെ അപ്പീലുകള്‍ പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷ ഐ.സി.സി ജഡ്ജിമാര്‍ നിരാകരിച്ചു. നീതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര ജുഡീഷ്യറിയുടെ നിശ്ചയാദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു. ഫലസ്തീന് പ്രദേശങ്ങളില്‍ നടന്നതായി സംശയിക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഐ.സി.സിയുടെ വിശാലമായ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷയും ജഡ്ജിമാര്‍ നിരാകരിച്ചതായി കോടതി വെബ്സൈറ്റ് പറയുന്നു.
Thursday, July 9
Breaking:
- യു.എസ് ആക്രമണങ്ങളില്‍ ഇറാനില്‍ 14 പേര് കൊല്ലപ്പെട്ടു; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു
- കുവൈത്തിലും ബഹ്റൈനിലും ഖത്തറിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടെന്ന് റെവല്യൂഷണറി ഗാർഡ്
- മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ദുരന്തം ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയത്
- ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ: വീണ്ടുമൊരു ഫ്രാൻസ് – മൊറോക്കോ പോരാട്ടം; ചരിത്രം തിരുത്താൻ അറ്റ്ലസ് ലയൺസ്, കുതിപ്പ് തുടരാൻ ലെ ബ്ലൂസ്
- അമേരിക്കയുടെ സൈനിക നടപടികൾ ലോക സമാധാനത്തിന് വലിയ ഭീഷണി; യുഎന്നിൽ കടുത്ത പ്രതിഷേധവുമായി ഇറാൻ
