ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അധികാര പരിധി സംബന്ധിച്ച ഇസ്രായിലിന്റെ അപ്പീലുകള്‍ പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷ ഐ.സി.സി ജഡ്ജിമാര്‍ നിരാകരിച്ചു. നീതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര ജുഡീഷ്യറിയുടെ നിശ്ചയാദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു. ഫലസ്തീന് പ്രദേശങ്ങളില്‍ നടന്നതായി സംശയിക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഐ.സി.സിയുടെ വിശാലമായ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷയും ജഡ്ജിമാര്‍ നിരാകരിച്ചതായി കോടതി വെബ്സൈറ്റ് പറയുന്നു.
Thursday, September 10
Breaking:
- ബോട്ട് കേടായി ജിദ്ദ റാബിഗിൽ നടുക്കടലില്‍ കുടുങ്ങിയ പ്രവാസികളെ സൗദി സൈന്യം രക്ഷിച്ചു
- സൗദിക്ക് എതിരായ ഹൂത്തി ആക്രമണത്തിനുള്ള തിരിച്ചടി ഏകോപിപ്പിക്കാൻ റിയാദിൽ സൗദി-പാകിസ്ഥാൻ-തുർക്കി സൈനിക യോഗം
- ഇറാനുമായുള്ള യുദ്ധം ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം അവസാനിക്കുമെന്ന് ട്രംപ്; 2029 വരെ തുടർന്നേക്കാമെന്ന് യു.എസ് ഉപദേഷ്ടാക്കൾ
- ഏറ്റവും നേർത്ത ഐഫോണുമായി ആപ്പിൾ: ഫോൾഡബിൾ മോഡൽ ‘ഐഫോൺ ഡുവോ’ അവതരിപ്പിച്ചു
- സൗദിയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണം; ശക്തമായി നേരിടുമെന്ന് അറബ് സഖ്യസേന





