Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    • ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    • മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    • മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    • ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച; ആഞ്ഞടിച്ച് സി.പി.ഐ, കൈമലർത്തി സി.പി.എം, ന്യായീകരിച്ച് ബി.ജെ.പി, മുഖ്യമന്ത്രിയെ ചൂണ്ടി പ്രതിപക്ഷം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌07/09/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന്റെ കൂടിക്കാഴ്ചയ്ക്ക് സ്ഥിരീകരണമായതോടെ രാഷ്ട്രീയ പോര് മുറുകുന്നു.

    ആർ.എസ്.എസ് നേതാവും എ.ഡി.ജി.പിയും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്നും ഇതിന്റെ വിവരം ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടപ്പോൾ കൂടിക്കാഴ്ചയിൽ സി.പി.എമ്മിന് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ചോദ്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എ.ഡി.ജി.പി ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയാൽ എന്താണ്? എ.ഡി.ജി.പി എവിടെയെങ്കിലും പോയാൽ നമുക്ക് എന്ത് ഉത്തരവാദിത്തമാണെന്നുമായിരുന്നു എം.വി ഗോവിന്ദൻ പ്രതികരിച്ചത്. ഇതിനെ സാധൂകരിക്കുന്ന മറ്റൊരു പ്രതികരണമായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സ്വീകരിച്ചത്. എ.ഡി.ജി.പി ഒരു പൊതുപ്രവർത്തകനെ കണ്ടാൽ എന്താണതിൽ കുഴപ്പമെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. സി.പി.എമ്മിൽ തമ്മിലടിയാണെന്നും സ്വർണക്കള്ളക്കടത്ത് പണം വീതം വയ്ക്കുന്നതിലുണ്ടായ അസ്വാരസ്യമാണിപ്പോൾ പുറത്തുവന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

    എന്നാൽ, എൽ.ഡി.എഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥനും ആർ.എസ്.എസുമായി ചർച്ച നടത്തേണ്ട. ഏത് ദേശീയ കാര്യം പറയാനാണ് എ.ഡി.ജി.പി രഹസ്യമായി ഒരു കാറിൽ കയറി ആർ.എസ്.എസ് മേധാവിയെ കാണാൻ പോയത്? അതറിയാൻ ആകാംക്ഷയുണ്ട്. ആർ.എസ്.എസ് സംഘടനയായ വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണ് എ.ഡി.ജി.പി പോയത്? അതറിഞ്ഞേ തീരൂ. ആർ.എസ്.എസിനും എൽ.ഡി.എഫിനുമിടയിൽ ഒരു ആശയ ചർച്ചയുമില്ല. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന കർക്കശമായ നിലപാടാണ് ബിനോയ് വിശ്വം ഗൗരവത്തോടെ ഉയർത്തിയത്.

    എ.ഡി.ജി.പി മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നും എന്നാൽ അജിത്ത് കുമാറിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. എന്നാൽ, എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുവേണ്ടിയാണെന്നാണ് നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ ആരോപണം.

    കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് തൃശൂരിലെ സി.പി.ഐ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ വി.എസ് സുനിൽകുമാറും പ്രതികരിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാളയെ കണ്ടെന്നത് നിലവിൽ വാർത്തയാണ്. അത്തരത്തിൽ കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചയ്ക്ക് തൃശൂർ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കിൽ തൃശൂർ പൂരം കലക്കിയ ഒരു കക്ഷി ആർ.എസ്.എസാണെന്ന് ഉറപ്പിക്കാം. വാർത്തയുടെ പശ്ചാത്തലത്തിൽ ഇത് ഗൗരവകരമായ കാര്യമാണ്. അന്വേഷണം വേണം. കൂടുതൽ അറിഞ്ഞതിനു ശേഷമേ മറുപടി പറയാൻ സാധിക്കവെന്നും സുനിൽകുമാർ പറഞ്ഞു.

    ആർ.എസ്.എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറെന്ന് മുൻ അഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പ്രതികരിച്ചു. അഭ്യന്തര മന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ എ.ഡി.ജി.പിയുടെ അത്തരമൊരു കൂടിക്കാഴ്ച നടക്കില്ലെന്നും മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടമായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയ്ക്ക് മുൻകൈയെടുത്തത് പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന കെ മുരളീധരൻ പറഞ്ഞു. തൃശൂരിൽ മാത്രമല്ല തിരുവനന്തപുരത്തും വോട്ട് മറിഞ്ഞിട്ടുണ്ട്. തീരദേശം ശശി തരൂരിന് ഒപ്പം നിന്നതുകൊണ്ടാണ് അവിടെ ബി.ജെ.പി വിജയിക്കാതിരുന്നതെന്നും മുരളീധരൻ ഓർമിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ADGP-RSS discussion Binoy viswam K surendran mv govindhan reactions VD Satheeshan
    Latest News
    എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    16/01/2026
    ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    16/01/2026
    മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    16/01/2026
    മലപ്പുറത്ത് റെയിൽവേ ട്രാക്കിന് സമീപം 14 കാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ
    16/01/2026
    ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.