Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    • യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    • ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    • ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    • ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കലക്ടർ പറയുന്നതെല്ലാം കള്ളം, ദുരൂഹതകൾ പലത്; പി.പി ദിവ്യക്കും കണ്ണൂർ പാർട്ടിക്കുമെതിരേ സി.പി.എം നേതാവ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌31/10/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • കലക്ടറുടെ വാക്കുകൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹവുമായി ഭർത്താവിന് ആത്മബന്ധമില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ. കലക്ടർ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

    കണ്ണൂർ/പത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ജയിലിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കും, നടപടി എടുക്കാൻ അറച്ചുനിൽക്കുന്ന പാർട്ടി കണ്ണൂർ ഘടകത്തിനുമെതിരേ രൂക്ഷ വിമർശവുമായി സി.പി.എം നേതാവ് മലയാലപ്പുഴ മോഹനൻ.

    പി.പി ദിവ്യ തങ്ങളുടെ പാർട്ടി ഘടകത്തിൽ ആയിരുന്നെങ്കിൽ സംഘടനാ നടപടി ഉറപ്പായിരുന്നു. നടപടിയിൽ വിട്ടുവീഴ്ചയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. പാർട്ടി കണ്ണൂർ ഘടകത്തിലുള്ള ദിവ്യക്കെതിരെ തങ്ങൾക്ക് സംഘടനാ നടപടി എടുക്കാൻ സാധിക്കില്ല. അത് കണ്ണൂർ ഘടകത്തിന് മാത്രമേ സാധിക്കൂ. ഇനി അതല്ലെങ്കിൽ കേന്ദ്ര കമ്മിറ്റിക്ക് വേണമെങ്കിൽ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി നടപടിക്ക് താഴോട്ട് നിർദേശം നൽകാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേസിൽ അട്ടിമറി ഉണ്ടാകാതിരിക്കാനുള്ള നടപടി പാർട്ടി സംസ്ഥാന നേതൃത്വം സ്വീകരിക്കണം. താൻ ചെറിയ നേതാവായതിനാലാണ് രോഷത്തോടെ സംസാരിക്കുന്നത്. സംസ്ഥാന നേതാക്കൾ സംയമനത്തോടേ സംസാരിക്കൂ. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റവാളികൾ പാർട്ടിക്കുള്ളിൽ ഉള്ളവരാണെങ്കിൽ സംഘടനാ നടപടി വേണം. പാർട്ടിക്ക് പുറത്തുള്ളവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഇതുവരെ പറഞ്ഞ പലതും കള്ളമാണെന്നും മോഹനൻ പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. പി.പി ദിവ്യ മാത്രമല്ല മറ്റു ചില കക്ഷികളും നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലുണ്ട്. ഒരു ദിവ്യയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യമല്ല ഇത്. കണ്ണൂർ കലക്ടർ പോകുന്ന വഴിക്ക് ഒരു കത്ത് എഴുതി. ഇപ്പോൾ പറയുന്ന കഥ ഉണ്ടാക്കാനാണ് അന്ന് അങ്ങനെ ഒരു കത്ത് എഴുതിയത്. നവീൻ ബാബുവിന്റെ മൃതദേഹത്തോടൊപ്പം വന്ന കലക്ടറോട് വീട്ടിൽ കയറണ്ട എന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതിന് കൃത്യമായ കാരണമുണ്ടെന്നും മോഹനൻ പറഞ്ഞു.

    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90

    കേസിൽ അട്ടിമറി നടന്നാൽ നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഏതറ്റം വരെയും പോകും. പി പി ദിവ്യയോടൊപ്പം ചില കൂട്ടാളികൾ ഉണ്ട്. ഇതുവരെയുള്ള രേഖകൾ പരിശോധിച്ചാൽ അത് മനസിലാകും. അരിയാഹാരം കഴിക്കുന്നവരാണ് നമ്മളെല്ലാവരും. നവീൻ ബാബുവിന്റെ പാന്റും മറ്റ് തുണികളുമെല്ലാം എവിടെയാണ്? നവീൻ ബാബു റൂമിന്റെ വാതിൽ എങ്ങനെ തുറന്നു? പുലർച്ചെ ഡ്രൈവർ എന്തിനാണ് നവീൻ ബാബുവിന്റെ റൂമിൽ പോയത്? ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാകരുതെന്നും പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തേണ്ട എന്ന കുടുംബാംഗങ്ങളുടെ അഭ്യർത്ഥന കലക്ടർ മാനിക്കേണ്ടതായിരുന്നുവെന്നും സി.പി.എം നേതാവ് വ്യക്തമാക്കി.

    അതിനിടെ, കലക്ടറുടെ വാക്കുകൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹവുമായി ഭർത്താവിന് ആത്മബന്ധമില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ പ്രതികരിച്ചു. കലക്ടർ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ADM death issue CPM leader malalappuzha Mohanan Naveen's wife Manjusha
    Latest News
    ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    19/05/2025
    യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    19/05/2025
    ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    19/05/2025
    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    19/05/2025
    ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.