ന്യൂഡല്‍ഹി-റിസര്‍വ്വേഷന്‍ ചാര്‍ട്ട് പുറത്തുവിടുന്ന സമയത്തില്‍ ഇന്ത്യന്‍ റെയില്‍വെ മാറ്റം വരുത്തുന്നു. ഒപ്പം ബുകിംഗിന് ഉള്‍പ്പെടെ പുതിയ സംവിധാനം വരുന്നു.
റിസര്‍വേഷന്‍ ചാര്‍ട്ട് പുറപ്പെടുന്നതിന്റെ എട്ടു മണിക്കൂര്‍ മുമ്പ് പുറത്തുവിടുന്ന പുതിയ സംവിധാനത്തിലേക്ക് മാറാനാണ് അധികൃതരുടെ തീരുമാനം. നേരത്തെ അത് നാല് മണിക്കൂര്‍ മുമ്പ് മാത്രമായിരുന്നു. റെയില്‍വെയെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതാണിക്കാര്യം. ടിക്കറ്റ് ബുക്കിംഗിന് കുറച്ചുകൂടി ആധുനികമായ സംവിധാനം വരുമെന്നും റെയില്‍വെ അറിയിച്ചു.
നാല് മണിക്കൂര്‍ മാത്രമേ യാത്രക്കാര്‍ക്ക് തങ്ങള്‍ കണ്‍ഫേം ആയോ വെയിറ്റിംഗ് ലിസ്റ്റാണോ എന്നൊക്കെ അറിയാന്‍ കഴിയുമായിരുന്നുള്ളൂ. ഇതിനാണ് മാറ്റം വരുന്നത്.
എട്ടു മണിക്കൂര്‍ മുമ്പാവുന്നത് യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് വിലയിരുത്തപ്പെടുന്നു. മറ്റ് യാത്രാ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും. നിലവില്‍ ഇന്ത്യന്‍ റെയില്‍വെ രണ്ട് ചാര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ട്. ആദ്യത്തേത് നാല് മണിക്കൂര്‍ മുമ്പും. രണ്ടാമത് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പുമാണ്.
അതിനിടെ റിസര്‍വ്വേഷന്‍ ചാര്‍ട്ട് 24 മണിക്കൂര്‍ മുമ്പ് ആക്കുന്ന കാര്യവും ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജസ്ഥാനിലലെ ബിക്കനീര്‍ ഡിവിഷനില്‍ ഒരു ട്രെയിനില്‍ 24 മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് പുറത്തിറക്കല്‍ പരീക്ഷണം ജൂണ്‍ ആറു മുതല്‍ ആരംഭിച്ചിട്ടുമുണ്ട്.
ജൂലൈ ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക് ചെയ്യാന്‍ ഐആര്‍ടിസി എക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണ്. നേരത്തെ ഇക്കാര്യത്തില്‍ റെയില്‍വെ അറിയിപ്പുകള്‍ പുറത്തുവരികയുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group