ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലെബനോനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇസ്രായിലിനെ നേരിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ഭീഷണി മുഴക്കി




