Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • അന്തരിച്ച പോപ്പിന്റെ സമാധാന ശ്രമങ്ങൾ ലിയോ പതിനാലാമനും തുടരണമെന്ന് ഫലസ്തീൻ പ്രസിഡന്റും ഗാസയിലെ ക്രിസ്ത്യാനികളും
    • ചരക്ക് വാഹനങ്ങളുടെ ഭാരം 45 ടൺ കവിയരുതെന്ന് അതോറിറ്റി
    • ഹജ്ജ് തീർത്ഥാടന യാത്രക്ക് പത്തു പ്രധാന റൂട്ടുകൾ
    • ഹജ് പെർമിറ്റില്ലാത്തവരെ കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ; നിയമലംഘകർക്ക് കടുത്ത പിഴ
    • ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഗാസ യുദ്ധം: മരണം 41,252 ആയി ഉയര്‍ന്നു, 95,497 പേര്‍ക്ക് പരിക്കേറ്റു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2024 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഗാസയില്‍ 347 ദിവസമായി ഇസ്രായില്‍ തുടരുന്ന നരമേധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,252 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 95,497 പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ 26 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 84 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീന്‍ കുടുംബങ്ങള്‍ക്കെതിരെ 24 മണിക്കൂറിനിടെ മൂന്നു കൂട്ടക്കുരുതികള്‍ ഇസ്രായില്‍ നടത്തി. ഗാസയില്‍ തകര്‍ക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സൗകര്യങ്ങളും സംവിധാനങ്ങളുമില്ലാത്തതിനാലും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം ലഭ്യമല്ലാത്തതിനാലും ഇവ പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഒക്‌ടോബര്‍ ഏഴു മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലത്ത് ഫലസ്തീനില്‍ 41,931 പേര്‍ വീരമൃത്യുവരിക്കുകയും 1,01,113 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനു കീഴിലെ മീഡിയ ഒബ്‌സര്‍വേറ്ററി രേഖപ്പെടുത്തി. ഗാസയില്‍ മാത്രം 41,226 പേര്‍ കൊല്ലപ്പെടുകയും 95,413 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശേഷിക്കുന്നവര്‍ വെസ്റ്റ് ബാങ്കിലാണ് ഇസ്രായിലി ആക്രമണങ്ങള്‍ക്കിരയായത്. ഇക്കാലയളവില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ 1,84,293 കുറ്റകൃത്യങ്ങള്‍ നടത്തി.

    ഒക്‌ടോബര്‍ ഏഴു മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലത്ത് വെസ്റ്റ് ബാങ്കിലും ജറൂസലമിലും ഫലസ്തീനികളുടെ 255 വ്യാപാര സ്ഥാപനങ്ങളും 572 വീടുകളും ഇസ്രായില്‍ തകര്‍ത്തു. വെസ്റ്റ് ബാങ്കിലും ജറൂസലമിലും ഫലസ്തീനികളുടെ വസ്തുവകകളും പണവും തട്ടിയെടുത്ത 1,231 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ പത്തു മുതല്‍ പതിനാറു വരെയുള്ള ദിവസങ്ങളില്‍ ഗാസയില്‍ ഇസ്രായില്‍ 21 കൂട്ടക്കുരുതികള്‍ നടത്തി. ഇവയില്‍ 238 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 621 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    ലെബനോണിൽ പേജറുകൾ പൊട്ടിത്തെറിച്ചു, ഹിസ്ബുള്ള നേതാക്കളടക്കം എട്ടു പേർ കൊല്ലപ്പെട്ടു; 2750 പേർക്ക് പരിക്ക്

    കഴിഞ്ഞയാഴ്ച അല്‍മവാസിയില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ കഴിയുന്ന ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.എന്‍ ഏജന്‍സിക്കു കീഴിലെ അല്‍ജാഊനി സ്‌കൂളിനു നേരെയുണ്ടായ ആഠക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ യു.എന്‍ ഏജന്‍സി ഉദ്യോഗസ്ഥരാണ്.
    വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞയാഴ്ച 12 ഫലസ്തീനികള്‍ വീരമൃത്യുവരിച്ചു. 195 പേരെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ 13 വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു. തൂല്‍കറമില്‍ ആറു വീടുകള്‍ അഗ്നിക്കിരയാക്കി. റാമല്ലയിലെ നഅ്‌ലൈന്‍ ഗ്രാമത്തില്‍ ഫലസ്തീന്‍ കുടുംബത്തിന്റെ വീട് കൈയേറി സൈനിക ബാരക്ക് ആക്കി മാറ്റി. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കു നേരെ 39 തവണ ആക്രമണങ്ങള്‍ നടത്തി. ഒരാഴ്ചക്കിടെ ജൂതകുടിയേറ്റക്കാര്‍ കഫറുദ്ദീക്, ബെയ്ത് ഇംരീന്‍ ഗ്രാമങ്ങളില്‍ 101 ഒലീവ് മരങ്ങള്‍ വെട്ടിമുറിക്കുകയും അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

    ജെറീക്കോയിലെ അല്‍മഅ്‌റജാത്ത് ഏരിയയില്‍ ജൂതകുടിയേറ്റക്കാര്‍ വിഷം കൊടുത്ത് ഫലസ്തീനികളുടെ 81 ആടുകളെ കൊന്നു. തൂബാസിലെ അയ്ന്‍ അല്‍ഹില്‍വ ഏരിയയില്‍ പശുക്കള്‍ക്ക് വിഷം നല്‍കി. ഹെബ്രോണിലെ യതാ, ഖര്‍ബ സനൂത്ത ഗ്രാമങ്ങളിലും റാമല്ലയിലെ ശഖ്ബാ ഗ്രാമത്തിലും ഒട്ടകങ്ങളെയും ആടുകളെയും ജൂതകുടിയേറ്റക്കാര്‍ മോഷ്ടിച്ചു. ഹെബ്രോണില്‍ രണ്ടു ജൂതകുടിയേറ്റ കോളനികള്‍ക്കു ചുറ്റും സുരക്ഷാ ബെല്‍റ്റ് സ്ഥാപിക്കുന്നതിന് 17,897 ഏക്കറിലേറെ സ്ഥലം ഇസ്രായില്‍ സൈന്യം കണ്ടുകെട്ടിയതായും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനു കീഴിലെ മീഡിയ ഒബ്‌സര്‍വേറ്ററി രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel
    Latest News
    അന്തരിച്ച പോപ്പിന്റെ സമാധാന ശ്രമങ്ങൾ ലിയോ പതിനാലാമനും തുടരണമെന്ന് ഫലസ്തീൻ പ്രസിഡന്റും ഗാസയിലെ ക്രിസ്ത്യാനികളും
    09/05/2025
    ചരക്ക് വാഹനങ്ങളുടെ ഭാരം 45 ടൺ കവിയരുതെന്ന് അതോറിറ്റി
    09/05/2025
    ഹജ്ജ് തീർത്ഥാടന യാത്രക്ക് പത്തു പ്രധാന റൂട്ടുകൾ
    09/05/2025
    ഹജ് പെർമിറ്റില്ലാത്തവരെ കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ; നിയമലംഘകർക്ക് കടുത്ത പിഴ
    09/05/2025
    ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.