Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Top News

    പോലീസ് അനാസ്ഥ: തകര്‍ന്നു വീണ പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/05/2025 Top News Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Abdul Gafoor
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുതി പോസ്റ്റില്‍ ബൈക്കിടിച്ച് മറിഞ്ഞ് യാത്രികന്‍ മരിച്ചു. സംഭവത്തില്‍ പോലീസ് അനാസ്ഥയും കാരണമെന്ന് പരാതി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അരൂക്കുറ്റി സ്വദേശി അബ്ദുല്‍ ഗഫൂര്‍(54) മരിച്ചത്. എന്നാല്‍ ബൈക്ക് അപകടത്തിന് കാരണമായ വൈദ്യുതി പോസ്റ്റ് പുലര്‍ച്ചെ റോഡിലേക്ക് വീണതിന് ശേഷം ആദ്യം ഒരു അപകടമുണ്ടായിരുന്നു. അമ്പലത്തിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന പൂജാരിക്കാണ് പുലര്‍ച്ചെ പോസ്റ്റില്‍ തട്ടിവീണ് അപകടം പറ്റിയത്. എന്നാല്‍ ഈ സമയത്ത് രണ്ട് പോലീസ് വാഹനങ്ങള്‍ സ്ഥലത്തെത്തുകയും റോഡിന് കുറുകെ കിടക്കുന്ന പോസ്റ്റ് മാറ്റുകയോ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യാതെ പോലീസ് സംഘം മടങ്ങി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു.

    പുലര്‍ച്ചെ 3.18നും 3.57നും പോസ്റ്റ് വീണ സ്ഥലത്ത് എത്തിയ പോലീസ് സംഘങ്ങല്‍ പോസ്റ്റ് എടുത്ത് മാറ്റിയിരുന്നെങ്കില്‍ 4.19ന് അവിടെ എത്തിയ അബ്ദുല്‍ ഗഫൂര്‍ അപകടത്തില്‍ പെടുമായിരുന്നില്ല. എന്നാല്‍ സംഭവസ്ഥലത്തെത്തിയ പോലീസ് ഫയര്‍ഫോഴ്‌സിനെയും കെ.എസ്.ഇ.ബിയെയും അപ്പോള്‍ തന്നെ വിവരമറിയിച്ചിരുന്നെന്നാണ് വിശദീകരണം. പോസ്റ്റ് നീക്കം ചെയ്യാന്‍ ആവശ്യമായ എണ്ണം പോലീസുകാര്‍ വാഹനത്തില്‍ ഇല്ലായിരുന്നെന്നും പോലീസ് വിശദീകരിക്കുന്നു. എന്നാല്‍ മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാതെ പോയത് ശ്രദ്ധേയമാണ്. രാവിലെ പള്ളിയിലേക്ക് പോവുകയായിരുന്ന കുമ്പളം നോര്‍ത്ത് പള്ളിയിലെ ഉസ്താദാണ് അപകടത്തില്‍ മരിച്ച അബ്ദുല്‍ ഗഫൂര്‍

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Kerala Police
    Latest News
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025
    പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version