Browsing: iran -usa-israel conflict

ഇറാന്‍ ഭ്രാന്തന്‍ രാജ്യമാണെന്നും ഇറാനെ നേരിടുന്നതില്‍ നാറ്റോ യാതൊരു സഹായവും അമേരിക്കക്ക് നല്‍കിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അഡ്മിറല്‍ അലി റിസ തങ്സീരിയെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖാദര്‍ ക്ലാസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് മേഖലയിലെ ജലാതിര്‍ത്തിയില്‍ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അറിയിച്ചു.

ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശം പാകിസ്ഥാന്‍ വഴി തങ്ങള്‍ക്ക് ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ വൃത്തം റോയിട്ടേഴ്സിനോട് പറഞ്ഞു.

ബഗ്ദാദില്‍ നിന്ന് 120 കിലോമീറ്റര്‍ പടിഞ്ഞാറ് അന്‍ബാര്‍ പ്രവിശ്യയിലെ ഹബാനിയ സൈനിക താവളത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു വീടുകളുടെ ടെറസ്സുകളില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മേഖലയില്‍ നടക്കുന്ന സംഘര്‍ഷം കാരണം മടക്കയാത്ര മുടങ്ങി വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെയും വിസ ദീര്‍ഘിപ്പിക്കാതെയും രാജ്യം വിടാന്‍ അവസരമൊരുക്കുന്ന പദ്ധതി ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യുദ്ധം ആരംഭിച്ചാൽ ഇറാനിൽ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമെന്നും അതിലൂടെ ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാമെന്നുമുള്ള ഇസ്രായിലിന്റെ കണക്കുകൂട്ടൽ പൂർണ്ണമായും പിഴച്ചതായി റിപ്പോർട്ട്.

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രധാന കാര്യങ്ങളില്‍ ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.