കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആറു പേര് കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു
Browsing: houthi
ഇസ്രായേല്‍ ആക്രമണം: ഹൂത്തി മന്ത്രിസഭയില്‍ ശേഷിക്കുന്നത് നാലു മന്ത്രിമാര്‍ മാത്രം
തലസ്ഥാനമായ സന്‍ആ ലക്ഷ്യമിട്ട് ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത ഹൂത്തി സര്‍ക്കാറിലെ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വി കൊല്ലപ്പെട്ടതായി ഹൂത്തികളുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി
ഗ്രീക്ക് കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന ലൈബീരിയന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ എറ്റേണിറ്റി സി യെമന്‍ തീരത്ത് ഹൂത്തി ആക്രമണത്തെ തുടര്‍ന്ന് മുങ്ങിയതായും ജീവനക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് സമുദ്ര സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സിയായ യു.കെ.എം.ടി.ഒ സ്ഥിരീകരിച്ചു.
ലൈബീരിയന്‍ പതാക വഹിച്ച ഗ്രീക്ക് ചരക്കു കപ്പലിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രീക്ക് ബള്‍ക്ക് കാരിയര്‍ എറ്റേണിറ്റി സിയിലെ മൂന്ന് നാവികര്‍ യെമന്‍ തീരത്ത് ഡ്രോണ്‍, സ്പീഡ് ബോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ യൂണിയന് നാവിക ദൗത്യമായ ആസ്പിഡെസിലെ ഉദ്യോഗസ്ഥന് പറഞ്ഞു. പശ്ചിമ യെമന്‍ തുറമുഖമായ അല്‍ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് എറ്റേണിറ്റി സി കപ്പലിനു നേരെ ഹൂത്തി ആക്രമണമുണ്ടായത്.
ക്രൂ അംഗങ്ങളും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഇന്നു പുലര്‍ച്ചെ ഹൂത്തി മിലീഷ്യകള്‍ യെമനില്‍ നിന്ന് ഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളതുപോലെ ഇസ്രായിലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായും സൈന്യം കൂട്ടിച്ചേര്‍ത്തു.
ഹൂത്തികള്‍ക്കെതിരെ അമേരിക്ക നടത്തിയ വലിയ തോതിലുള്ള ആക്രമണത്തില്‍ ഡസന്‍ കണക്കിനാളുകള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികള്‍ പറയുന്നു.
ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ ഭേദിച്ച അപൂർവമായ ഹൂത്തി ആക്രമണമാണിത്. ഇസ്രായിൽ സുരക്ഷാ കാബിനറ്റ് വൈകുന്നേരം യോഗം ചേരുമെന്ന് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
യെമനിലെ ഹൂത്തികള്‍ക്കെതിരെ ഞങ്ങള്‍ രാവും പകലും ശക്തമായ ആക്രമണം തുടരുകയാണ്.





