ഗാസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ അടിയന്തരമായി അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ട്രംപിന് മുൻ രഹസ്യാന്വേഷണ മേധാവികളടക്കം വിരമിച്ച 600 മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്
Browsing: Donald Trump
ഗാസ യുദ്ധത്തെ വംശഹത്യയായി കണക്കാക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിനിടെ ഭയാനകമായ കാര്യങ്ങള്‍ സംഭവിച്ചതായി ട്രംപ് വാദിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങൾ നുണയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ വെല്ലുവിളിച്ചു.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ സൗദി അറേബ്യക്ക് ഇസ്രായിലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കാന്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളത്തിനു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍
ചൈനയിൽ ഫാക്ടറി പണിയുന്നതിനും, ഇന്ത്യക്കാരെ നിയമിക്കുന്നതിനും അപ്പുറം അമേരിക്കൻ കമ്പനികൾ അവരുടെ മാതൃരാജ്യത്തോട് കൂടുതൽ ശ്രദ്ധപുലർത്തണമെന്നും ട്രംപ് പറഞ്ഞു
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി.) ജോലി ചെയ്യുന്നവർക്കെതിരെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നത് ഫെഡറൽ ജഡ്ജി തടഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സ്വകാര്യ അത്താഴ വിരുന്നും ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഗൾഫ് മേഖലയുടെ വളർച്ചയും അന്തർദേശീയ രാഷ്ട്രീയത്തിലെ സമീപനങ്ങളും കൂടി മുൻനിർത്തിയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്
ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ.
“ഗാസ റിവിയേര പദ്ധതി” എന്ന് വിളിക്കപ്പെടുന്ന പദ്ധതി ഫലപ്രദമായി തകർന്നുവെന്ന് ഇസ്രായേലി നിരീക്ഷകരും ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു.


