എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.
Wednesday, April 22
Breaking:
- ട്രംപ് വെടിനിർത്തൽ നീട്ടി; ഇറാന് മേലുള്ള നാവിക ഉപരോധം തുടരാൻ നിർദ്ദേശം
- ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ
- അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യുഎഇ
- വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന് വിട്ടയക്കണമെന്ന് ട്രംപ്
- സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
