എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.
Tuesday, August 12
Breaking:
- വിദേശ കറൻസി ഇടപാടുകൾ നിരോധിച്ച് യെമൻ സർക്കാർ: യെമൻ റിയാൽ വഴി മാത്രം ഇടപാടുകൾ
- രോഗികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ 544 മരുന്നുകളുടെ വില കുറച്ചു
- പുതിയ ട്രാഫിക് നിയമം ഫലം കാണുന്നു: കുവൈത്തിൽ വാഹനാപകടങ്ങളും അപകട മരണങ്ങളും കുത്തനെ കുറഞ്ഞു
- ഖത്തറിൽ വിശാലമായ അൽ-വലീദ പള്ളി തുറന്നു; ഭിന്നശേഷിക്കാർക്ക് പ്രത്യേക പാർക്കിങ് ഉൾപ്പെടെ
- ഡ്രൈവിംഗിനിടെ സ്ട്രോക്ക്: വാഹനാപകടത്തില്‍ പരിക്കേറ്റ പെരുമ്പാവൂര്‍ സ്വദേശി ദമാമില്‍ മരിച്ചു