എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.
Saturday, September 12
Breaking:
- 16 വർഷത്തെ കാത്തിരിപ്പ്, പ്രവാസത്തിന്റെ കുരുക്ക്; ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം അന്ത്യയാത്രയായി
- ‘പടപ്പ്’ തുറന്നുവെക്കുന്നത് മനുഷ്യത്വത്തിന്റെ കയ്യൊപ്പ്; മാഗസിൻ പ്രകാശനത്തിൽ തിളങ്ങി കൊണ്ടോട്ടി ബ്ലോസം കോളേജ്
- റാസൽ ഖൈമയിലെ ഫ്ലമിംഗോ ബീച്ചിൽ ബാർബിക്യു പാചകത്തിന് നിരോധനം
- വടകര സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി
- ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് ഉന്നത കമാൻഡർ കൊല്ലപ്പെട്ടു





