എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.
Sunday, June 14
Breaking:
- നിപ പ്രതിരോധത്തിൽ വൻ വീഴ്ച, ആരോഗ്യവകുപ്പിൽ ഏകോപനമില്ല; സർക്കാരിനെതിരെ പിണറായി വിജയൻ
- മുന്‍ എം.പി സ്വാലിഹ് ആശൂറിന്റെ അറസ്റ്റ് നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
- ഫിഫ ലോകകപ്പ്: തുർക്കിയെ അട്ടിമറിച്ച് കങ്കാരുക്കൾ
- സര്‍ക്കാര്‍ സ്റ്റാമ്പുകള്‍ വ്യാജമായി നിര്‍മ്മിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍
- മോശം സർവീസും നിയമ ലംഘനങ്ങളും; 21 ഉംറ സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്


