എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ അന്വേഷണത്തിനായി ബോയിങ് വിദഗ്ധർ ഇന്ത്യയിലെത്തി. ജൂൺ 12-ന് ഉണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചു. അപകടത്തിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായി തകർന്നു. അഹമ്മദാബാദിൽ എത്തിയ ബോയിങ് വിദഗ്ധർ ഉടൻ അപകടസ്ഥലം സന്ദർശിക്കും. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനം യുഎസ് നിർമിതമായതിനാൽ യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) രാജ്യാന്തര പ്രോട്ടോക്കോളുകൾ പ്രകാരം സമാന്തര അന്വേഷണം നടത്തുന്നു.
Friday, September 11
Breaking:
- ചെങ്കടൽ തീരവും മോഖയും പിടിച്ചെടുത്ത് ഹൂത്തികൾ; ബാബ് അൽമന്ദബ് കടലിടുക്കിൽ ഭീതി
- പിണറായി സർക്കാർ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു, വിലാസം വരെ നൽകാമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ
- അനധികൃത മനുഷ്യക്കടത്ത്; യു.എ.ഇയിൽ വൻ സംഘങ്ങൾ പിടിയിൽ
- ഗണേശോത്സവത്തിന്റെ ഭാഗമായി മദ്യനിരോധനം; വിമർശിച്ച് ബോംബെ ഹൈക്കോടതി
- യമൻ സമ്പൂർണ്ണ യുദ്ധത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിൽ മുന്നറിയിപ്പ്; സൗദി അറേബ്യക്ക് പൂർണ്ണ പിന്തുണ





