ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന് പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന് പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
Monday, July 6
Breaking:
- ഒരിക്കൽ കൂടി ഫുട്ബോളിന്റെ കളിമുറ്റത്ത് ബ്രസീലിന്റെ കണ്ണീർ, ഹാലന്റ് വേട്ടക്കാരനായി, ബ്രസീൽ പുറത്ത്
- ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി ‘മക്ക ഐവ’; സന്നദ്ധ സേവനം മാതൃകാപരമായി
- എംബപ്പേ കൈ കൊടുത്തില്ല; എംബാപ്പെയുടെ ദേഹത്തേക്ക് പന്തെറിഞ്ഞ് പരാഗ്വേ ഗോൾകീപ്പർ, ലോകകപ്പിൽ നാടകീയ രംഗങ്ങൾ
- ലോകകപ്പ്; ഇംഗ്ലണ്ടിന് മെക്സിക്കൻ പരീക്ഷ
- ജിദ്ദ മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി


