വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ആപേക്ഷിക ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.
Sunday, April 19
Breaking:
- പ്രസംഗം ട്രംപിനെ ലക്ഷ്യം വെച്ചല്ല; ലിയോ മാർപ്പാപ്പ
- ലണ്ടനിലെ ഇസ്രായിൽ എംബസിക്ക് നേരെ ഡ്രോൺ ഭീഷണി
- മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു
- കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇസ്രായില്‍ ശ്രമിക്കുന്നതായി തുര്‍ക്കി വിദേശ മന്ത്രി
- ഇറാനിൽ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി; കായിക താരങ്ങളും സിനിമാക്കാരും പട്ടികയിൽ
