വലിയ തോതിലുള്ള നാവിക ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ട മാജിക് സീസ് ചരക്ക് കപ്പല്‍ ചെങ്കടലില്‍ മുങ്ങിയതായി ഹൂത്തികള്‍ അറിയിച്ചു. വര്‍ഷാരംഭത്തിനുശേഷം കപ്പല്‍ പാതകളില്‍ ഹൂത്തികള്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നില്‍ ഏകദേശം ആറ് മാസം നീണ്ടുനിന്ന ആപേക്ഷിക ശാന്തത അവസാനിപ്പിച്ചു. ചൈനയില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഇരുമ്പും വളവും കയറ്റി ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ലൈബീരിയന്‍ പതാക വഹിച്ച കപ്പലിനു നേരെ ഞായറാഴ്ച മിസൈലുകള്‍, ബോട്ടുകള്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തുകയായിരുന്നു.
Wednesday, March 4
Breaking:
- ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇറാനിയൻ കമാൻഡറെ വധിച്ചതായി അമേരിക്ക
- തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
- മുങ്ങിയ ഇറാന് യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി
- ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
- പ്രവാചക നിന്ദയ്ക്കും ഖുർആൻ അവഹേളനത്തിനും വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ, പുതിയ നിയമവുമായി ഉത്തരകൊറിയ


