തിരുവനന്തപുരം-കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയിലെത്തി. പട്ടം എസ് യു ടി ആശുപത്രിയിലാണ് വി എസ് അച്യുതാനന്ദന് ചികിത്സയിലുള്ളത്. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി ചികിത്സയുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി കാലത്ത് പതിനൊന്നേ പതിനഞ്ചോടെയാണ് ആശുപത്രിയിലെത്തിയത്. അതേസമയം വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ‘ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ നേരിയ പുരോഗതി ഉണ്ട്. ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഡിയോളജിസ്്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്’- മെഡിക്കല്‍ ബുള്ളറ്റിനില്‍ വിശദീകരിക്കുന്നു.
Wednesday, July 22
Breaking:
- നീറ്റ് വിവാദം: ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു, പ്രക്ഷോഭം തുടരും
- അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് യാത്രയയപ്പ്, ഫോര്‍ക്ക റിയാദിന്റെ ആദരവ്
- രാഹുൽ ഗാന്ധിയെ നിലത്തിട്ട് വലിച്ചിഴച്ച് പോലീസ്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽനിന്ന് കോൺഗ്രസ് നേതാക്കളെ മാറ്റി
- രണ്ടാം ദിവസവും ദൽഹിയിൽ പ്രതിഷേധം ശക്തം; ജന്തർ മന്ദിറിൽ പ്രക്ഷോഭവുമായി വിദ്യാർത്ഥികളും സി.ജെ.പിയും
- യു.എൻ.എ സൗദി ഘടകം ‘എയ്ഞ്ചൽസ് മീറ്റ്’ ശ്രദ്ധേയമായി
