ഇടുക്കി– മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തുകയും കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്ത് ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്. ഇന്ത്യയെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്‌റു മുസല്‍മാനാണ്, അദ്ദേഹത്തിൻ്റെ പിതാവും മുസ്ലിമാണെന്നും ദൈവവിശ്വാസമില്ല എന്ന് പറഞ്ഞ് വീട്ടില്‍ വെച്ച് നമസ്‌കരിക്കാറുണ്ടായിരുന്നെന്നും പി.സി ജോര്‍ജ് ആരോപിച്ചു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന കരുതുന്ന തലമുറയെയാണ് മുസ്ലിം സമൂഹം വളര്‍ത്തികൊണ്ടു വരുന്നുവെന്നും ഇയാള്‍ പറഞ്ഞു. എച്ച്.ആര്‍.ഡി.എസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.
ക്രിക്കറ്റ് മാച്ചില്‍ പാകിസ്താൻ്റെ വിക്കറ്റ് പോവുമ്പോള്‍ കരയുകയും ഇന്ത്യയുടെ വിക്കറ്റ് പോകുമ്പോല്‍ കൈകൊട്ടി ചിരിക്കുകയും ചെയ്യുന്ന മുസ്ലിംകളുണ്ട്, ഈ സ്വഭാവം ഇന്ത്യയുടെ അകത്ത് കിടന്ന് രാജ്യത്തിന്റെ ഭക്ഷണം കഴിച്ച് നല്ലതല്ലെന്ന് മുസ്ലിം നേതാക്കള്‍ അവരോട് പറഞ്ഞുകൊടുക്കണം. ഇത് പറഞ്ഞതിന്റെ പേരില്‍ പിണറായി കേസ് എടുത്താലും തനിക്ക് പ്രശ്‌നമില്ല, കേസാവുന്നത് ഇഷ്ടമാണ് വല്ലപ്പോഴും കോടതി കാണാല്ലോ എന്ന് പരിഹസിക്കുകയും ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥക്ക് തുടക്കം കുറിച്ചത് നെഹ്‌റുവാണ്. ഭരണഘടന ഭേദഗതിയിലൂടെ നെഹ്‌റു രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്രം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ദിരാ ഗാന്ധി ചെയ്തതെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.