ലഖ്നൗ- ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ രണ്ടാം ഭാര്യയും കാമുകനും സഹായിയും 16കാരനും അറസ്റ്റിൽ. ലഖ്നൗവിലെ മോഹൻലാൽഗഞ്ചിലാണ് സംഭവം.
രാം കിഷോർ വാൽമീകി എന്നയാളെയാണ് രണ്ടാം ഭാര്യ സൂഫിയ ബാനുവും സഹായികളും ചേർന്ന് കൊലപ്പെടുത്തിയത്. രാം കിഷോർ വാൽമീകി ആദ്യ ഭാര്യയുമായി വീണ്ടും ബന്ധം തുടങ്ങിയതും സൂഫിയ ബാനുവിന് മറ്റൊരാളുമായുണ്ടായ പ്രണയത്തെ എതിർത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊല്ലപ്പെട്ട രാംകിഷോർ വാൽമീകിയും സൂഫിയ ബാനുവും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. രണ്ടു വർഷം മുമ്പ് ഇവർ വിവാഹിതരായി ഒന്നിച്ചു താമസിക്കാൻ തുടങ്ങി. എന്നാൽ സൂഫിയയ്ക്ക് മുന്ന എന്നയാളുമായി ബന്ധമുണ്ടെന്ന് രാം കിഷോർ അറിഞ്ഞതോടെ ഇവർക്കിടയിൽ വഴക്ക് പതിവായി. ഇതോടെ രാംകിഷോർ തന്റെ ആദ്യ ഭാര്യയായ കവിതാ ദേവിയുടെ അടുത്തേക്ക് വീണ്ടും പോകാൻ തുടങ്ങുകയും അവർക്ക് പണം നൽകുകയും ചെയ്തു. ഇതിൽ പ്രകോപിതയായ സൂഫിയ ബാനു കാമുകനായ മുന്നയുമായും മറ്റൊരു കൂട്ടാളിയുമായും ചേർന്ന് രാം കിഷോറിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു.
സെപ്റ്റംബർ 15ന് രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാം കിഷോറിനെ സൂഫിയയുടെ സഹായത്തോടെ വീട്ടിലെത്തിയ പതികൾ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രാം കിഷോറിന്റെ മൃതദേഹം ഒരു വലിയ തടിപ്പെട്ടിയിലാക്കി ഒരു ഇ- റിക്ഷയിൽ കയറ്റി കൊണ്ടുപോയി ഹൈവേയ്ക്ക് സമീപമുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.
ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്കും മദ്രസക്കും നേരെ കല്ലേറ്
രാം കിഷോറിനെ കാണാനില്ലെന്ന ആദ്യ ഭാര്യ കവിതാ ദേവയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രദേശത്തെ ഏകദേശം 170ലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്.
സൂഫിയ ബാനു, കാമുകൻ മുന്ന, മുഹമ്മദ് ഇഖ്ബാൽ എന്നിവരും 16കാരനുമാണ് അറസ്റ്റിലായത്.
