സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബോംബുകള്‍ നിര്‍മിക്കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ഭീകരര്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത മഹ്ദി ബിന്‍ അഹ്മദ് ബിന്‍ ജാസിം ആലുബസ്‌റൂനിന് ആണ് ശിക്ഷ നടപ്പാക്കിയത്.
2200 കോടിയിലധികം(950 മില്ല്യൺ ദിർഹം) വരുന്ന വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബൈയിലെ ഒരു ഹോട്ടലുടമയെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച ഖലീജ് ടൈംസിനോട് അറസ്റ്റ് സ്ഥിരീകരിക്കുകയുണ്ടായി