ആപത്ത് സമയത്തെ കാപത്ത് ആണ് എല്ലാവർക്കും സ്വർണ്ണം. കുവൈത്തിൽ അത് സ്വർണ്ണം മാത്രമല്ല എന്നതാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വർണ്ണത്തിന് പുറമേ വെള്ളി പോലുള്ള മതിപ്പേറിയ ലോഹത്തിന് ഇന്ന് മാർക്കറ്റിൽ മൂല്യമേറുകയാണ്. ഇസ്റായേൽ-ഇറാൻ യുദ്ധം കാരണത്താൽ വെള്ളിയുടെ മാർക്കറ്റ് ഉയരുമെന്ന് കുവൈത്തിലെ മുബാറക്കിയ മാർക്കറ്റിലെ ലോഹ വ്യാപാരികൾ പ്രതീക്ഷിച്ചിരുന്നു. നിലവിൽ പണിക്കൂലി കൂടാതെ വെള്ളിക്ക് വില വരുന്നത് എകദേശം 100 മുതൽ 112 ഇന്ത്യൻ രൂപ വരെയാണ് (360-400 ഫിൽസ്). ഇത് കഴിഞ്ഞ വർഷത്തതിനേക്കാൾ 11% അധികമാണ്. പണിക്കൂലി കൂടി കൂട്ടിയാൽ എകദേശം 420 രൂപ മുതൽ 560 രൂപ വരെയാണ് (KD 1.5-2).


സ്വർണ്ണത്തിന് പകരമായി ഇടത്തരക്കാർക്ക് വാങ്ങാനും വിൽക്കാനും കഴിയുന്ന ലോഹമാണ് വെള്ളി എന്ന് മുബാറക്കിയ മാർക്കറ്റിലെ കച്ചവടക്കാരനായ അമിർ ഫ്രെഞ്ചി അഭിപ്രായപ്പെട്ടു. “അത്ര വരുമാനമില്ലാത്തവർക്ക് സ്വർണ്ണം വാങ്ങുക എന്നത് അസാധ്യമാണ്. സ്വർണ്ണത്തിന് നിലവിൽ എകദേശം 30 കുവൈത്ത് ദിനാർ വരെ എത്തിയിരിക്കുന്നു. എന്നിരുന്നാലും, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് വെള്ളിയിൽ നിക്ഷേപിക്കുന്നത് പോലെയല്ല, കാരണം വെള്ളി വിൽക്കുന്ന ഏതൊരാൾക്കും 30% മുതൽ 50% വരെ എന്തായാലും നഷ്ടമുണ്ടാകും. എന്നാൽ സ്വർണ്ണം, വാണിജ്യ വ്യവസായ മന്ത്രാലയം നിശ്ചയിച്ച വില പരിധി അടിസ്ഥാനമാക്കിയാണ് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്,” ഫ്രെഞ്ചി പറഞ്ഞു.
സ്വിറ്റ്സർലാൻഡിലെ വെള്ളിയാണ് ഉപഭോക്താക്കൾ കൂടുതലായും ഇഷ്പ്പെടുന്നത്. സ്വിസ്സ് വെള്ളിക്ക് മറ്റു വെള്ളിയേക്കാൾ 15 ഫിൽസ് (4.21 രൂപ) അധികമാണ്. എന്നാൽ സ്വിറ്റ്സർലാൻഡ്, യുഎഇ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നാണ് കുവൈത്തിലേക്ക് വെള്ളി ഇറക്കുമതി ചെയ്യുന്നതെന്ന് മറ്റൊരു കച്ചവടക്കാരനായ ഹുസൈൻ അലി പറഞ്ഞു. മറ്റൊരു കച്ചവടക്കാരനായ റെദ പറയുന്നത് ഇപ്രകാരമാണ്. “മറ്റു ഉൽപ്പന്നങ്ങളെ പോലെ വെള്ളി ലോകത്തെയാകെ ബാധിക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് വിധേയമാകും”. എന്നിരുന്നാലും, വെള്ളിയിൽ നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, കാരണം ഒരു കിലോഗ്രാം വെള്ളി വാങ്ങുന്നവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തേക്ക് ലാഭകരമായ വരുമാനം ലഭിക്കില്ല. 20 വർഷം മുമ്പ് ഒരു കിലോഗ്രാം വെള്ളിക്ക് 50 ദിനാറിനേക്കാൾ അല്പം (~14,000 രൂപ) കൂടുതലായിരുന്നുവെന്നും നിലവിലെ കിലോഗ്രാമിന്റെ വില 417 ദിനാറാണെന്നും (~1,17,000 രൂപ) അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വർണ്ണ വ്യാപാരിയായ ഹമദ് അൽ സഈദിയും യുദ്ധത്തോട് അനുബന്ധിച്ച് വെള്ളിയുടെ വിലയിലുണ്ടായി മാറ്റത്തെ ചൂണ്ടിക്കാട്ടി. അടുത്ത അഞ്ച് വർഷം കൊണ്ട് വെള്ളിയുമായി ബന്ധപ്പെട്ട വ്യവസായിക മേഖലകളുടെ വ്യാപനത്തോടെ വെള്ളിയുടെ വില ഗണ്യമായി ഉയരുമെന്ന് സ്വർണ്ണ വ്യാപാരിയായ ഹമദ് കരുതുന്നു. സാങ്കേതിക വ്യവസായങ്ങൾ, മരുന്നുകൾ, സോളാർ പാനലുകൾ, ന്യൂക്ലിയർ റിയാക്ടറുകൾ, ന്യൂക്ലിയർ മെഡിസിൻ എന്നിവയിൽ വെള്ളിയുടെ ഒന്നിലധികം ഉപയോഗങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അന്താരാഷ്ട്ര രാഷ്ട്രീയ സംഭവങ്ങൾ ഡോളറിന്റെ മൂല്യത്തെ ബാധിക്കുന്നതിനാൽ, ചെറുതാണെങ്കിൽ പോലും ലാഭവിഹിതം നേടുന്നതിനോ, പേപ്പർ കറൻസികളിൽ ഇടിവ് സംഭവിക്കുകയാണെങ്കിൽ ഗ്യാരണ്ടി എന്ന നിലയിലോ, സ്വർണ്ണത്തോടൊപ്പം വെള്ളിയും സൂക്ഷിക്കാൻ ഒരു കൂട്ടം നിക്ഷേപകർ ഇഷ്ടപ്പെടുന്നുവെന്നും ഹമദ് പറയുന്നു.
source: Arab Times