മ്യൂണിക്- ജർമ്മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. ഒന്നാം സെമിഫൈനലിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചുവന്ന പോർച്ചുഗൽ, രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിലാണ് ഫൈനൽ ടിക്കറ്റുറപ്പിച്ചത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ കഴിയാതിരുന്നത് ജർമനിക്ക് തിരിച്ചടിയായി.
ആദ്യ പകുതിയിലുടനീളം ജർമ്മനി തന്നെയാണ് ആധിപത്യം പുലർത്തിയത്. പക്ഷേ പോർച്ചുഗൽ കീപ്പർ ഡിയോഗോ കോസ്റ്റയുടെ വീരോചിതമായ പ്രകടനം കാരണം ഗോളുകൾ മാറിനിന്നു. പോർച്ചുഗലിനെ കാത്ത് വലിയ മല പോലെ കോസ്റ്റ ബാറിന് കീഴിൽ അപരാജിതനായി. രണ്ടാം പകുതിയിൽ, നാൽപ്പത്തിയെട്ടാമത്തെ മിനിറ്റിൽ ഫ്ലോറിയൻ വിർട്ട്സ് ഹെഡറിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു.
അറുപത്തിനാലാമത്തെ മിനിറ്റിൽ ഫ്രാൻസിസ്കോ ഗോൺസീക്കാവോ പോർച്ചുഗലിന്റെ സമനില ഗോൾ നേടി. 35 വാര അകലെനിന്ന് ക്രിസ്റ്റ്യാനോ എടുത്ത ഫ്രീകിക്ക് പ്രതിരോധ മതിലിൽ തട്ടി തിരിച്ചുവന്നെങ്കിലും പന്ത് കാൽക്കലാക്കിയ യുവതാരം പന്ത് മനോഹരമായി പോസ്റ്റിലേക്ക് വളച്ചിറക്കുകയായിരുന്നു. ജർമൻ ഗോൾകീപ്പർ ടെർ സ്റ്റെഗൻ ഡൈവ് ചെയ്തെങ്കിലും പിടിനൽകാതെ പന്ത് വലയിൽ ചെന്നുപതിച്ചു. 2000 യൂറോ കപ്പിൽ പോർച്ചുഗൽ ജർമ്മനിയെ അവസാനമായി തോൽപ്പിച്ചപ്പോൾ കോൺസീക്കാവോയുടെ പിതാവ് സെർജിയോ ആ മത്സരത്തിൽ ഹാട്രിക് നേടിയിരുന്നു.
സമനില ഗോളോടെ ഉണർന്ന പോർച്ചുഗൽ നാലു മിനുട്ടിനുള്ളിൽ തന്നെ വിജയഗോളും നേടി. ബ്രുണോ ഫെർണാണ്ടസുമായി ചേർന്നു നടത്തിയ നീക്കത്തിനൊടുവിൽ ഇടതുഭാഗത്തു നിന്ന് നുനോ മെൻഡസ് നൽകിയ ക്രോസ് അനായാസം ടാപ്പ് ഇൻ ചെയ്താണ് ക്രിസ്റ്റ്യാനോ വിജയ ഗോൾ കണ്ടെത്തിയത്. വെറ്ററൻ താരത്തിന്റെ 137-ാമത് രാജ്യാന്തര ഗോളാണിത്.
സ്പെയിൻ-ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് പോർച്ചുഗലിന് ഫൈനലിൽ നേരിടാനുള്ളത്. അടുത്ത ലോകകപ്പിനു മുമ്പ്