വാഷിങ്ടൺ: ഇസ്രായിൽ – ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാൻ വിദേശാര്യമന്ത്രി അബ്ബാസ് അറാഗ്ഷിയെ പലതവണ വിളിച്ചതായി റിപ്പോർട്ട്. ആക്രമണം നിർത്തി നയതന്ത്ര ചർച്ചകൾക്കു വഴങ്ങണം എന്നാണ് വിറ്റ്‌കോഫ് ആവശ്യപ്പെട്ടത്. എന്നാൽ, ഇസ്രായിൽ ആക്രമണം നിർത്താതെ തങ്ങൾ സംയമനം പാലിക്കില്ലെന്ന് അറാഗ്ചി മറുപടി നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആണവ പദ്ധതി സംബന്ധിച്ച് അമേരിക്കയുമായി ചർച്ച തുടരുന്നതിനിടെയാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഇസ്രായിൽ ആക്രമണം നടത്തിയത്. സംഭവത്തിൽ നിരവധി ആണവ ശാസ്ത്രജ്ഞരും ഉന്നത സൈനിക നേതൃത്വും കൊല്ലപ്പെട്ടു. ഇറാൻ ആണവ പദ്ധതി നിശ്ശേഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായിൽ ആക്രമണം കടുപ്പിക്കുന്നത്. ഇറാൻ ആണവ പദ്ധതികൾ പൂർണമായി ഉപേക്ഷിക്ക് കീഴടങ്ങണമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രായിലിന്റെ ആക്രമണത്തോട് മിസൈൽ ആക്രമണം കൊണ്ട് ഇറാൻ പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് വിറ്റ്‌കോഫ് അറാഗ്ഷിയുമായി സംസാരിച്ചത്. ഇസ്രായിൽ ആക്രമണം നിർത്താതെ തങ്ങളും പിറകോട്ടില്ലെന്ന് ഇറാൻ പറഞ്ഞതായി വിവിധ അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള വാർത്തയിൽ റോയിട്ടേഴ്‌സ് പറയുന്നു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ഇസ്രായിലിനു മേൽ സമ്മർദം ചെലുത്തിയാൽ തങ്ങളുടെ ആണവ പദ്ധതി സംബന്ധിച്ച് ചില വിട്ടുവീഴ്ചകൾ ചെയ്യാമെന്നും അറാഗ്ചി വിറ്റ്‌കോഫിനോട് പറഞ്ഞതായി വാർത്തയിൽ പറയുന്നു.