തെല്‍അവീവ് – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടു മുമ്പായി ഇന്ന് പുലര്‍ച്ചെ ഇറാന്‍ ഇസ്രായിലില്‍ നടത്തിയ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെഹ്‌റാനില്‍ ഇസ്രായില്‍ നടത്തിയ ശക്തമായ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍ ഇറാനില്‍ വിവിധ സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്.


അമേരിക്ക പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ ഇസ്രായിലിന് നേരെ പുതിയ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇരിബ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ചാമത്തെ മിസൈല്‍ ആക്രമണം അധിനിവിഷ്ട വടക്കന്‍ പ്രദേശങ്ങളെ ലക്ഷ്യം വച്ചായിരുന്നെന്ന് ഏജന്‍സി ടെലിഗ്രാമില്‍ പറഞ്ഞു.


ബീര്‍ഷെബയിലെ ഏഴ് നില കെട്ടിടത്തില്‍ മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് ആറ് ഇസ്രായിലികള്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ഏതാനും പേരെ കാണാതാവുകയും ചെയ്തതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് ഇസ്രയില്‍ ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്തുവിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ഇസ്രായിലിലുടനീളം നിരവധി പ്രദേശങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ബീറ്റ് ഷിയാന്‍ പ്രദേശം, ഗ്രേറ്റര്‍ തെല്‍അവീവ്, തെക്കന്‍ തീരദേശ സമതലം എന്നിവിടങ്ങളിലെ ഡസന്‍ കണക്കിന് പട്ടണങ്ങള്‍ വാണിംഗ് സൈറണുകള്‍ മുഴങ്ങി.
ഇറാൻ-ഇസ്രായിൽ സംഘർഷം, പൂർണ്ണ വിവരം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക