Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    • വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    • അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    • ഐ.സി.എഫ് -ആർ. എസ്. സി ഹജ്ജ് വളണ്ടിയർകോർ; ജിദ്ദയിലെ ആദ്യ ഘട്ട പരീശീലനം സമാപിച്ചു
    • ഹജ് തീർത്ഥാടകർക്ക് വഴികാട്ടിയായി ലബ്ബൈക് ആപ്പ് പുറത്തിറങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഹൂത്തി നേതാവ് അബൂ അലി അല്‍ഹാകിം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, സൻആയിൽ മിസൈൽ സംഭരണ കേന്ദ്രത്തിൽ വ്യോമാക്രമണം

    വിദേശകാര്യ ലേഖകൻBy വിദേശകാര്യ ലേഖകൻ22/12/2024 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബൂ അലി അല്‍ഹാകിം
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന്‍ആ – മധ്യഇസ്രായിലിലേക്ക് മിസൈല്‍ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്കു കീഴിലെ മിസൈല്‍ സംഭരണ കേന്ദ്രത്തിലും ഹൂത്തികളുടെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിലും വ്യോമാക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. സന്‍ആയില്‍ നടത്തിയ ആക്രമണത്തിനിടെ ചെങ്കടലിന് മുകളിലൂടെ ഹൂത്തികള്‍ തൊടുത്തുവിട്ട കപ്പല്‍വേധ മിസൈലും നിരവധി ഡ്രോണുകളും വെടിവെച്ചിട്ടതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ തെല്‍അവീവില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.

    സന്‍ആയില്‍ ബോംബാക്രമണം നടത്തിയത് അമേരിക്കയാണെന്ന് ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണത്തില്‍ ഹൂത്തി നേതാവ് അബൂ അലി അല്‍ഹാകിം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇദ്ദേഹത്തിനൊപ്പം നാലു കൂട്ടാളികളും കൊല്ലപ്പെട്ടതായി വിവരമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തെക്കന്‍ ചെങ്കടല്‍, ബാബ് അല്‍മന്ദബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും നേരെയുള്ള ആക്രമണം ഉള്‍പ്പെടെ ഹൂത്തി ആക്രമണങ്ങളെ തടസ്സപ്പെടുത്തുകയും ദുര്‍ബലപ്പെടുത്തുകയുമാണ് ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യു.എസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍, ബ്രിട്ടീഷ് സഖ്യസേനക്കു കീഴിലെ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് സന്‍ആയില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായി. തലസ്ഥാനമായ സന്‍ആയുടെ തെക്കും കിഴക്കും അതാന്‍, നുഖും പര്‍വതനിരകളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവിടങ്ങളില്‍ നിന്ന് പുകയും തീജ്വാലകളും ഉയര്‍ന്നു. എന്നാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല.

    ചെങ്കടല്‍, അറബിക്കടല്‍, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ ഹൂത്തി ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി 2024 ജനുവരി 12 ന് ആണ് അമേരിക്കയും ബ്രിട്ടനും യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഗാസയെ പിന്തുണച്ചാണ് ഇസ്രായിലി കപ്പലുകളെയും ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകളെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഹൂത്തികള്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഹൂത്തികള്‍ ഇസ്രായിലിനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കി. ഇത് പശ്ചിമ യെമനിലെ അല്‍ഹുദൈദയിലെ തുറമുഖങ്ങളിലും സന്‍ആയിലെ വൈദ്യുതി നിലയങ്ങളിലും വ്യോമാക്രമണം നടത്താന്‍ ഇസ്രായിലിനെ പ്രേരിപ്പിച്ചു. ഇസ്രായില്‍ ആക്രമണങ്ങളില്‍ അല്‍ഹുദൈദ തുറമുഖത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി. ആക്രമണത്തില്‍ ഒമ്പത് തൊഴിലാളികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    അമേരിക്കന്‍, ബ്രിട്ടീഷ്, ഇസ്രായില്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഡസന്‍ കണക്കിന് ഹൂത്തി രാഷ്ട്രീയ, സൈനിക നേതാക്കള്‍ സന്‍ആയില്‍ നിന്ന് സഅദ, ഹജ്ജ, അംറാന്‍, അല്‍ഹുദൈദ എന്നിവിടങ്ങളിലേക്ക് രക്ഷപ്പെട്ടതായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഹൂത്തികള്‍ ഇസ്രായിലില്‍ ഡസന്‍ കണക്കിന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Ali Al Hakim America houthi
    Latest News
    ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    19/05/2025
    വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    19/05/2025
    അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    19/05/2025
    ഐ.സി.എഫ് -ആർ. എസ്. സി ഹജ്ജ് വളണ്ടിയർകോർ; ജിദ്ദയിലെ ആദ്യ ഘട്ട പരീശീലനം സമാപിച്ചു
    19/05/2025
    ഹജ് തീർത്ഥാടകർക്ക് വഴികാട്ടിയായി ലബ്ബൈക് ആപ്പ് പുറത്തിറങ്ങി
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.