Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    • ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    • കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    • ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    • എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഗാസ വെടിനിർത്തൽ ചർച്ച അടുത്ത ആഴ്ച പുനരാരംഭിക്കും, പുതിയ നിർദ്ദേശം തള്ളി ഹമാസ്

    വിദേശകാര്യ ലേഖകൻBy വിദേശകാര്യ ലേഖകൻ16/08/2024 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്റോ- ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഗാസ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാനും ലക്ഷ്യമിട്ട് ദോഹയിൽ നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശത്തിൽ ഇസ്രായേലിൽ നിന്നുള്ള ‘പുതിയ വ്യവസ്ഥകൾ’ അംഗീകരിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി.

    ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഗാസയ്ക്കുള്ളിൽ ഇസ്രായിൽ സൈന്യത്തെ നിലനിർത്തണം എന്നാണ് ഇസ്രായിൽ മുന്നോട്ടുവെച്ച പുതിയ വ്യവസ്ഥ. ഇത് അംഗീകരിക്കാനാകില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഫലസ്തീനിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കുക, കുടിയിറക്കപ്പെട്ടവരെ തിരിച്ചുവരാൻ അനുവദിക്കുക, ബന്ദി കൈമാറ്റം സുഗമമാക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ഹമാസ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഗാസ വെടിനിർത്തൽ ചർച്ചകൾ അടുത്തയാഴ്ച കെയ്‌റോയിൽ പുനരാരംഭിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്ന തരത്തിൽ അവശേഷിക്കുന്ന വിടവുകൾ നികത്തുമെന്നും സഹ-മധ്യസ്ഥരായ ഖത്തറും ഈജിപ്തും ഒപ്പിട്ട പ്രസ്താവനയിൽ വൈറ്റ് ഹൗസ് വ്യക്തമാക്കി. മധ്യപൗരസ്ത്യ ദേശത്തെ സമ്പൂർണമായി യുദ്ധത്തിലേക്ക് തള്ളി വിടാതിരിക്കാൻ ഗാസയിൽ വെടിനിർത്തൽ അനിവാര്യമാണെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുലാത്തി പറഞ്ഞു. മേഖലയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് വഴുതിവീഴുന്നത് തടയുന്നതിനുള്ള താക്കോലാണ് ഗാസ വെടിനിർത്തലെന്നും അദ്ദേഹം പറഞ്ഞു.

    ജൂതകുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങളെ ശക്തമായി അപലപിച്ച് ഒ.ഐ.സി

    ജിദ്ദ – വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ സേനകളുടെ സംരക്ഷണത്തോടെ ജൂതകുടിയേറ്റക്കാര്‍ ദൈനംദിനം നടത്തുന്ന കുറ്റകൃത്യങ്ങളെയും സംഘടിത ഭീകരതയെയും രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍. ഇതില്‍ ഏറ്റവും ഒടുവിലത്തെതായിരുന്നു ഇന്ന് ഖല്‍ഖില്‍യയിലെ ജീത് ഗ്രാമത്തില്‍ നടത്തിയ ഭീകരമായ ആക്രമണം. ജീത് ഗ്രാമത്തില്‍ ജൂതകുടിയേറ്റക്കാര്‍ സാധാരണക്കാര്‍ക്കു നേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയും അവരുടെ സ്വത്തുവകകള്‍ നശിപ്പിക്കുകയും വീടുകളും വാഹനങ്ങളും കൃഷിഭൂമികളും അഗ്നിക്കിരയാക്കുകയും ചെയ്തു.
    ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ഏതാനും പേര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ച് ഫലസ്തീന്‍ ജനതക്കും അവരുടെ മണ്ണിനും വിശുദ്ധ കേന്ദ്രങ്ങള്‍ക്കും നേരെ ഇസ്രായില്‍ നടത്തുന്ന തുറന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ തുടരുന്നതിന്റെ ഫലമായ പ്രത്യാഘാതങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണ്.
    ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ഒരുക്കുന്നതിലും ഗാസയിലും വെസ്റ്റ് ബാങ്കിലും ജറൂസലം നഗരത്തിലും തുടരുന്ന ഇസ്രായില്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തുന്നത് ഉറപ്പാക്കുന്നതിലും തങ്ങളുടെ ഉത്തരവാദിത്തം യു.എന്‍ രക്ഷാ സമിതിയും അന്താരാഷ്ട്ര സമൂഹവും ഏറ്റെടുക്കണം. അധിനിവിഷ്ട ഫലസ്തീനിലെ മുഴുവന്‍ ജൂതകുടിയേറ്റ കോളനികളും പൊളിച്ചുനീക്കാനും ജൂതഭീകര മിലീഷ്യകളെ ഇല്ലാതാക്കാനും ജൂതഭീകര മിലീഷ്യകള്‍ക്കുള്ള രാഷ്ട്രീയ, നിയമ പരിരക്ഷ എടുത്തുകളയാനും ഇത്തരം മിലീഷ്യകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനും ഫലസ്തീനിലെ അനധികൃത കൊളോണിയല്‍ അധിനിവേശം അവസാനിപ്പിക്കാനും ഇസ്രായിലിനെ അന്താരാഷ്ട്ര സമൂഹം നിര്‍ബന്ധിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Hamas Israel
    Latest News
    ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    08/05/2025
    ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    08/05/2025
    കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    08/05/2025
    ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    08/05/2025
    എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.