കൊളംബിയ (സൗത്ത് കരോലിന):വ്യത്യസ്ത കൊലപാതകങ്ങൾക്ക് രണ്ടുതവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് സൗത്ത് കരോലിനയിൽ വധശിക്ഷ നടപ്പാക്കി. 57 കാരനായ സ്റ്റീഫൻ സ്റ്റാൻകോക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം 6:34 ന് ഇദ്ദേഹം മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു. ഒമ്പത് മാസത്തിനിടെ സംസ്ഥാനത്തെ ആറാമത്തെ വധശിക്ഷയാണിത്.
2005 ൽ ഹോറി കൗണ്ടിയിൽ ഒരു സുഹൃത്തിനെ വെടിവച്ച് കൊന്നതിനും തുടർന്ന് അയാളുടെ ബാങ്കിൽനിന്ന് പണം മോഷ്ടിച്ചതിനുമാണ് ശിക്ഷ. ജോർജ്ജ്‌ടൗൺ കൗണ്ടിയിലെ വീട്ടിൽ തന്റെ കാമുകിയെ കൊലപ്പെടുത്തിയതിനും, കൗമാരക്കാരിയായ മകളെ ബലാത്സംഗം ചെയ്തതിനും സ്റ്റാങ്കോ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. സ്റ്റാൻകോ കൗമാരക്കാരിയുടെ കഴുത്ത് മുറിച്ചു, പക്ഷേ അവൾ രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകുന്നേരമാണ് ശിക്ഷ നടപ്പാക്കിയത്. സൗത്ത് കരോലിനയിൽ നിലവിൽ 25 തടവുകാർ വധശിക്ഷ കാത്തു കഴിയുന്നുണ്ട്.