Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ജിദ്ദ ഹിലാൽ എഫ്സി വെറ്ററൻസ് ടീമിൻ്റെ വിജയാഘോഷവും ടീമിന് സ്വീകരണവും നൽകി
    • സൗദിയിലെ ഇന്ത്യൻ പാസ്​പോർട്ട്,​ വിസ സേവനങ്ങൾ: വി.എഫ്​.എസ്​ മൂന്നുമാസം കൂടി തുടരും
    • ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി
    • തെല്‍അവീവിലും ഹൈഫായിലും വന്‍ നാശം വിതച്ച് ഇറാന്‍ ആക്രമണം
    • സ്വരാജിനും ഇടതു ക്യാമ്പിനും പ്രതീക്ഷയേകി പി.വി അൻവറിന്റെ വെളിപ്പെടുത്തൽ, തന്റെ പതിനായിരം വോട്ടുകൾ സ്വരാജിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    ബങ്കർ-ബസ്റ്റർ ബോംബും ബി-2 ബോംബറും: ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്ത അമേരിക്കൻ ശക്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 World 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇറാനിലെ ഭൂഗര്‍ഭ ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉള്‍പ്പെടെ മൂന്ന് ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം വളരെ വിജയകരമായ ആക്രമണം നടത്തിയതായി ഇന്ന് പുലര്‍ച്ചെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന്‍ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടാന്‍ ഉപയോഗിച്ച അമേരിക്കന്‍ വിമാനങ്ങളുടെയോ യുദ്ധോപകരണങ്ങളുടെയോ ഇനം ട്രംപ് വ്യക്തമാക്കിയില്ല. എന്നാല്‍ ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ആറ് അമേരിക്കന്‍ ജി.പി.യു-57 ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ആക്രമണത്തിന് ഉപയോഗിച്ചതായി അമേരിക്കന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

    ഭൂമിക്കടിയില്‍ 90 മീറ്ററില്‍ കൂടുതല്‍ താഴെ സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ ആണവ കേന്ദ്രത്തെ നശിപ്പിക്കുന്നതില്‍ എല്ലാ ഇസ്രായിലി ബോംബുകളും ആയുധങ്ങളും പരാജയപ്പെട്ടതിനാല്‍ അമേരിക്കയുടെ ബങ്കര്‍-ബസ്റ്റര്‍ ബോംബ് ശ്രദ്ധ നേടി. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകളുടെ പങ്കാളിത്തത്തോടെയാണ് അമേരിക്ക ഈ ബോംബ് ഉപയോഗിച്ചത്. ആഴത്തിലുള്ള ഭൂഗര്‍ഭ ബങ്കറുകളിലേക്ക് തുളച്ചുകയറാനും റഡാറുകളുടെ കണ്ണ് വെട്ടിക്കാനും കഴിവുള്ള ഒരേയൊരു സ്റ്റെല്‍ത്ത് ബോംബറുകളാണ് ബി-2 ബോംബറുകള്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അമേരിക്കന്‍ നിര്‍മിതമായ ജി.പി.യു-57 ബോംബ് ഏറ്റവും വലിയ ബോംബുകളില്‍ ഒന്നാണ്. കെട്ടിടങ്ങളും ഭൂഗര്‍ഭ തുരങ്കങ്ങളും ഉള്‍പ്പെടെയുള്ള കോട്ടകള്‍ തുളച്ചുകയറാനാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന് ആണവ പോര്‍മുന വഹിക്കാന്‍ കഴിയില്ല. പക്ഷേ, അതിന്റെ വലിയ വലിപ്പം, കനത്ത ഭാരം, തുളച്ചുകയറാനുള്ള ശക്തി എന്നിവ ഇതിനെ ഒരു സവിശേഷ ആയുധമാക്കി മാറ്റുന്നു.


    കൃത്യമായ ഗൈഡിംഗ് സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ബോംബ്, ഭീമന്‍ ബങ്കര്‍-ബസ്റ്റര്‍ ആയുധങ്ങളുടെ വിഭാഗത്തില്‍ പെടുന്നു. 2000 കളുടെ തുടക്കത്തില്‍ യു.എസ് പ്രതിരോധ വകുപ്പാണ് ഇത് രൂപകല്‍പന ചെയ്തത്. തുടര്‍ന്ന് 20 ലേറെ ബോംബുകള്‍ നിര്‍മിക്കാന്‍ പ്രാദേശിക കമ്പനികളെ ചുമതലപ്പെടുത്തി. ഈ ബോംബ് ഇത്തരത്തിലുള്ള ഒരേയൊരു ബോംബല്ല. മറിച്ച് ജി.പി.യു-28, ജി.പി.യു-72 എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക ബങ്കര്‍-ബസ്റ്റര്‍ ബോംബുകളുടെ ഗ്രൂപ്പില്‍ പെടുന്നു. ഉയര്‍ന്ന കൃത്യതയോടെ നിര്‍ദിഷ്ട ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ഈ ബോംബുകളെല്ലാം നൂതന ഗൈഡിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു.


    ഉറപ്പുള്ള ലക്ഷ്യങ്ങളിലേക്കും ആഴത്തിലുള്ള തുരങ്കങ്ങളിലേക്കും തുളച്ചുകയറാന്‍ ജി.പി.യു-57 ബോംബിന് കഴിയും. 60 മീറ്ററിലധികം റൈന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റിലോ 40 മീറ്ററോളം പാറയിലോ ഇത് തുളച്ചുകയറും. മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എം.ഒ.പി) എന്നാണ് ഈ ബോംബിന്റെ മുഴുവന്‍ പേര്. ഇതിന് ഏകദേശം 13,600 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ നീളവും 80 സെന്റീമീറ്റര്‍ വ്യാസവുമുണ്ട്. 2,700 കിലോഗ്രാം വരെ ഉയര്‍ന്ന ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ബോംബില്‍ അടങ്ങിയിരിക്കുന്നു. ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകളില്‍ നിന്നാണ് ഇത് വിക്ഷേപിക്കുന്നത്.


    പാറക്കെട്ടുകളിലേക്ക് തുളച്ചുകയറാന്‍ സഹായിക്കുന്നതിന് ബോംബ് കട്ടിയുള്ള സ്റ്റീല്‍ പാളിയില്‍ പൊതിഞ്ഞിരിക്കുന്നു. കൂട്ടിയിടിയില്‍ മാത്രമേ ഇതിന്റെ ഡിറ്റണേറ്റര്‍ സജീവമാവുകയുള്ളൂ. നിലത്തെ ആഘാതത്തെ ചെറുക്കുകയും ലക്ഷ്യത്തിന്റെ ആഴത്തിലേക്ക് തുളച്ചുകയറുകയും ചെയ്യുന്ന കട്ടിയുള്ളതും ഉറച്ചതുമായ ഷെല്‍ ഈ ബോംബിനുണ്ട്.


    ഇതിനു മുമ്പ് ഈ ബോംബ് യുദ്ധത്തില്‍ ഉപയോഗിച്ചിട്ടില്ല. പക്ഷേ, ന്യൂ മെക്‌സിക്കോയിലെ യു.എസ് സൈനിക പരീക്ഷണ കേന്ദ്രമായ വൈറ്റ് സാന്‍ഡ്‌സ് മിസൈല്‍ റേഞ്ചില്‍ ഇത് പരീക്ഷിച്ചിട്ടുണ്ട്. ഇന്ധനം നിറക്കാതെ ഏകദേശം 7,000 മൈല്‍ (11,000 കിലോമീറ്റര്‍) ആണ് ബോംബര്‍ വിമാനത്തിന്റെ പരിധി. ഇത് ഇന്ധനം നിറക്കാതെ ലോകത്തിലെ ഏത് സ്ഥലത്തും എത്താന്‍ ബോംബറിനെ പ്രാപ്തമാക്കുന്നു.


    അമേരിക്കയുടെ കൈവശം മാത്രമുള്ളതും, ഉയര്‍ന്ന അപകടസാധ്യതയുള്ള തന്ത്രപരമായ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ക്ക് അത്ഭുതകരമായ നിരവധി സവിശേഷതകളുണ്ട്. ബി-2 സ്‌റ്റെല്‍ത്ത് ബോംബറുകള്‍ നിര്‍മിക്കാനുള്ള നീക്കം 1970 കളുടെ മധ്യത്തില്‍ ആരംഭിച്ചതായി ഇവ നിര്‍മിച്ച നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ കമ്പനി വെബ്സൈറ്റ് വ്യക്തമാക്കുന്നു. ശീതയുദ്ധകാലത്ത് ആണവ മിസൈല്‍ ലോഞ്ചറായി ബി-2 രൂപകല്‍പന ചെയ്യപ്പെട്ടു. പിന്നീട് യു.എസ് സൈന്യത്തിനായി ജി.പി.യു-57 ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ക്കുള്ള ബോംബറായി രൂപാന്തരപ്പെട്ടു. 1980 കളുടെ അവസാനത്തില്‍ നൂതന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പാദനം ആരംഭിച്ചു. ഏകദേശം 210 കോടി ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ഈ വിമാനം എക്കാലത്തെയും ഏറ്റവും ചെലവേറിയ വിമാനമായി മാറി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം, ഉല്‍പാദനത്തിനായി ആസൂത്രണം ചെയ്ത 135 വിമാനങ്ങളില്‍ 21 എണ്ണം മാത്രമാണ് യു.എസ് സര്‍ക്കാര്‍ നിര്‍മിച്ചത്.


    ബി-2 നിര്‍മിക്കാന്‍, നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ കമ്പനിക്ക് വിമാനത്തിന്റെ എല്ലാ ഘടകങ്ങളും പുതുതായി കണ്ടുപിടിക്കേണ്ടി വന്നു. ഈ പട്ടികയില്‍ ഉപകരണങ്ങള്‍, ഒരു സോഫ്റ്റ്വെയര്‍ ലബോറട്ടറി, സംയോജിത വസ്തുക്കള്‍, പ്രത്യേക പരീക്ഷണ ഉപകരണങ്ങള്‍, 3-ഡി മോഡലിംഗ് സിസ്റ്റങ്ങള്‍, കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അനുബന്ധ നിര്‍മാണ പ്രക്രിയകളും വികസിപ്പിച്ചെടുത്തു. വിമാനത്തിന് 52 മീറ്റര്‍ വീതിയും 21 മീറ്റര്‍ നീളവും 5 മീറ്റര്‍ ഉയരവുമുണ്ട്. നാല് എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബി-2 സ്പിരിറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നിലവില്‍ 2040 വരെ സേവനത്തില്‍ തുടരാനാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. റഡാര്‍ കിരണങ്ങള്‍ ആഗിരണം ചെയ്യുന്ന വസ്തുക്കളുടെ ഉല്‍പാദനം ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് വിമാനത്തില്‍ നിരവധി ആധുനികവല്‍ക്കരണ, വികസന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ബി-2 ന് ഉയര്‍ന്ന സബ്സോണിക് വേഗതയില്‍ സഞ്ചരിക്കാനും 50,000 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ എത്താനും കഴിയും.


    പല യുദ്ധങ്ങളിലും അമേരിക്കന്‍ സൈന്യം ബി-2 ബോംബറുകള്‍ ഉപയോഗിച്ചു. ഓപ്പറേഷന്‍ അലൈഡ് ഫോഴ്സ് (സെര്‍ബിയ), ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം (അഫ്ഗാനിസ്ഥാന്‍), ഓപ്പറേഷന്‍ ഇറാഖി ഫ്രീഡം (ഇറാഖ്) എന്നിവയെ പിന്തുണച്ച് ബി-2 ബോംബറുകള്‍ ശത്രു പ്രദേശത്ത് പ്രവേശിച്ചു. ഓപ്പറേഷന്‍ ഒഡീസി ഡോണ്‍, ഒഡീസി ലൈറ്റ്‌നിംഗ് എന്നിവയെ പിന്തുണച്ച് രണ്ടുതവണ ലിബിയയിലും ഉപയോഗിച്ചു. ലോകത്ത് അതിജീവിക്കാന്‍ ഏറ്റവും ശേഷിയുള്ള വിമാനങ്ങളില്‍ ഒന്നായ ബി-2, ദീര്‍ഘദൂരം, സ്റ്റെല്‍ത്ത്, ഒരു പ്ലാറ്റ്ഫോമില്‍ കനത്ത പേലോഡ് എന്നിവ സംയോജിപ്പിക്കുന്ന ഒരേയൊരു വിമാനമാണ്.


    ഓപ്പറേഷന്‍ കോളിഷന്‍ ഫോഴ്സിന്റെ സമയത്താണ് ബി-2 ആദ്യമായി പ്രവര്‍ത്തനക്ഷമമായി ഉപയോഗിച്ചത്. മിസോറിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്സ് ബേസില്‍ നിന്ന് കൊസോവോയിലേക്ക് രണ്ട് ബി-2 വിമാനങ്ങള്‍ 31 മണിക്കൂറിലധികം പറന്ന് ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിച്ച് നേരിട്ട് മടങ്ങി. ബി-2 വിമാനങ്ങള്‍ മൊത്തം ദൗത്യങ്ങളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ പറന്നുള്ളൂ. പക്ഷേ സംഘര്‍ഷത്തിന്റെ ആദ്യ എട്ട് ആഴ്ചകളില്‍ 33 ശതമാനം ലക്ഷ്യങ്ങളും നശിപ്പിച്ചു.


    ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമ പോരാട്ട ദൗത്യത്തിനുള്ള റെക്കോര്‍ഡ് ബി-2 സ്വന്തമാക്കി. 2001 ല്‍ സ്പിരിറ്റ് ഓഫ് അമേരിക്കയും മറ്റ് അഞ്ച് ബി-2 വിമാനങ്ങളും റെക്കോര്‍ഡ് ഭേദിച്ച 44 മണിക്കൂര്‍ ദൗത്യത്തില്‍ അഫ്ഗാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് ആക്രമണം നടത്തി. എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ക്രൂ മാറ്റത്തിനും സേവനത്തിനുമായി വിമാനം ദ്രുത അറ്റകുറ്റപ്പണി പിറ്റ് സ്റ്റോപ്പില്‍ 45 മിനിറ്റ് സ്റ്റോപ്പ് നടത്തി. പിന്നീട് അത് വീണ്ടും 30 മണിക്കൂര്‍ പറന്ന് മിസോറിയിലേക്ക് മടങ്ങി. ആകെ 70 മണിക്കൂറിലധികം തുടര്‍ച്ചയായി പറന്ന് ബി-2 സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചു.
    ഭീമന്‍ രാക്ഷസനെയോ അന്യഗ്രഹ ആക്രമണത്തെയോ നേരിടാന്‍ ഹോളിവുഡ് സിനിമക്ക് സൂപ്പര്‍ ബോംബര്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ബി-2 ബോംബറിന് ചുവന്ന പരവതാനി വിരിച്ചു. ഇന്‍ഡിപെന്‍ഡന്‍സ് ഡേ, അര്‍മ്മഗെദ്ദോണ്‍, അയണ്‍ മാന്‍ 2, ക്ലോവര്‍ഫീല്‍ഡ്, പ്ലെയിന്‍സ്, റാംപേജ്, ക്യാപ്റ്റന്‍ മാര്‍വല്‍ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    B2Bomber BunkerBuster Iran israel war Nuclear
    Latest News
    ജിദ്ദ ഹിലാൽ എഫ്സി വെറ്ററൻസ് ടീമിൻ്റെ വിജയാഘോഷവും ടീമിന് സ്വീകരണവും നൽകി
    22/06/2025
    സൗദിയിലെ ഇന്ത്യൻ പാസ്​പോർട്ട്,​ വിസ സേവനങ്ങൾ: വി.എഫ്​.എസ്​ മൂന്നുമാസം കൂടി തുടരും
    22/06/2025
    ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി
    22/06/2025
    തെല്‍അവീവിലും ഹൈഫായിലും വന്‍ നാശം വിതച്ച് ഇറാന്‍ ആക്രമണം
    22/06/2025
    സ്വരാജിനും ഇടതു ക്യാമ്പിനും പ്രതീക്ഷയേകി പി.വി അൻവറിന്റെ വെളിപ്പെടുത്തൽ, തന്റെ പതിനായിരം വോട്ടുകൾ സ്വരാജിന്
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.